39-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി; അവസാന മത്സരം കുവൈത്തിനെതിരേ, കളമൊഴിയുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം...

ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രിയുടെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.

author-image
Greeshma Rakesh
Updated On
New Update
SUNIL

indian football team captain sunil chhetri announces his retirement

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യയുടെ ഫുട്‌ബോൾ ഇതിഹാസ താരമാണ് സുനിൽ ഛേത്രി.ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ​ഗോളടിച്ചതും ഛേത്രി തന്നെ.ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം.ജൂൺ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രിയുടെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു 39-കാരനായ താരത്തിന്റെ പ്രഖ്യാപനം.

"കഴിഞ്ഞ 19 വർഷത്തെ ഓർമ്മപ്പെടുത്തൽ കടമയുടെയും സമ്മർദ്ദത്തിൻ്റെയും സന്തോഷത്തിൻ്റെയും സംയോജനമാണ്. നല്ലതും മോശവുമായ  നിരവധി മത്സരങ്ങൾ രാജ്യത്തിനായി കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ ഇപ്പോൾ ഞാൻ ചെയ്തു, എന്നാൽ ഈ കഴിഞ്ഞ ഒന്നര മാസത്തെ  വികാരം വളരെ വിചിത്രമായിരുന്നു .കുവൈത്തിനെതിരായത് എൻ്റെ അവസാനത്തെ കളിയാണ് ," ഛേത്രി വിഡിയോയിൽ പറഞ്ഞു.

ഛേത്രിയുടേത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന തിളക്കമാർന്ന ഫുഡ്ബോൽ ജീവിതമായിരുന്നു. ഈ പ്രതിഭാധനനായ ഫോർവേഡ് ആഭ്യന്തര ലീഗുകളിൽ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, അന്താരാഷ്ട്ര വേദിയിൽ തൻ്റെ പേര് രേഖപ്പെടുത്തുകയും  ചെയ്തിരുന്നു. 2002ൽ മോഹൻ ബഗാനിലൂടെയായിരുന്നു ഛേത്രിയുടെ ഫുഡ്ബോൾ യാത്രയുടെ തുടക്കം.2005 ജൂൺ 12-ന് പാകിസ്താനെതിരേ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയിൽതന്നെ ഗോളും നേടി. ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 65-ാം മിനിറ്റിലാണ് ഛേത്രി കന്നിഗോൾ നേടിയത്. മത്സരം സമനിലയിൽ കലാശിച്ചു. ഇതുവരെ 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ ഗോൾനേട്ടത്തിൽ മൂന്നാമതാണ് താരം.

ഛേത്രിയുടെ രാജ്യാന്തര അരങ്ങേറ്റം 2005ൽ ആയിരുന്നു.പാക്കിസ്ഥാനെതിരെയായിരുന്നു ആദ്യ ഗോൾ. 2011 ലെ SAFF ചാമ്പ്യൻഷിപ്പിൽ ഛേദ്രിയ്ക്ക് ഒരു നിർണായക നിമിഷമായി സമ്മാനിച്ചു. അവിടെ അദ്ദേഹം ഒരു എഡിഷനിൽ ആറ് ഗോളുകൾ എന്ന ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ്റെ റെക്കോർഡ് മറികടന്നു. അതിശയകരമായ ഏഴ് ഗോളുകൾ നേടി, ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ദേശീയ ടീമിൻ്റെ ഏറ്റവും കൂടുതൽ സ്‌കോർ നേടുന്ന താരമായും മാറി. യുഎസ്എയുടെ കൻസാസ് സിറ്റി വിസാർഡ്‌സ് (2010), പോർച്ചുഗലിൻ്റെ സ്‌പോർട്ടിംഗ് സിപി റിസർവ്‌സ് (2012) എന്നിവയിൽ അദ്ദേഹത്തിൻ്റെ കഴിവുകൾ അദ്ദേഹത്തെ വിദേശത്തും പ്രശസ്തനാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ്, മുംബൈ സിറ്റി  തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്‌സി അണിഞ്ഞു.

2012 ഏഷ്യൻകപ്പ് ചാലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്‌റുകപ്പിൽ അടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാൻ ഛേത്രിക്കായി. ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ബെംഗളൂരു എഫ്.സി.യെ കിരീടനേട്ടത്തിലേക്ക് നയിച്ചു.2011-ൽ അർജുന പുരസ്‌കാരവും 2019-ൽ പദ്മശ്രീ ബഹുമതിയും ലഭിച്ചു. ആറു തവണ രാജ്യത്തെ മികച്ച ഫുട്‌ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്‌സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്.

എ.എഫ്.സി. ചാലഞ്ച് കപ്പ് (2008), സാഫ് കപ്പ് (2011, 2015), നെഹ്‌റു കപ്പ് (2007, 2009, 2012) നേട്ടങ്ങളിൽ പങ്കാളി.ഇന്ത്യയ്ക്കായി കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ചതിന്റെയും ഗോളുകൾ നേടിയതിന്റെയും റെക്കോഡ് ഛേത്രിയുടെ പേരിലാണ്. 2019-ൽ കിങ്‌സ് കപ്പിൽ കുറാസാവോക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് 107 മത്സരമെന്ന ബൈച്ചുങ് ബൂട്ടിയയുടെ റെക്കോഡ് ഛേത്രി മറികടന്നത്.ക്ലബ്ബിലും രാജ്യത്തുടനീളവും, 515 മത്സരങ്ങളിൽ നിന്ന് ഛേത്രി നേടിയത്  252 ​ഗോളാണ്.

 

 

 

 

retirement sunil chhetri indian football