കൊളംബോ: ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.നേരത്തേ നടന്ന ടി20 പരമ്പര 3-0നു തൂത്തുവാരിയ ഇന്ത്യ ഇനി ഏകദിനത്തിലും ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ഇന്നിറങ്ങുന്നത്.
അടുത്ത വർഷത്തെ ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇനിയുള്ള ഓരോ ഏകദിനവും. അതിനാൽ തന്നെ വലിയ ഗൗരവത്തോടെ തന്നെയാണ് ഓരോ മൽസരത്തെയും ഇന്ത്യ സമീപിക്കുക.രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമ്മ, കോഹ്ലി, കെ എൽ രാഹുൽ, ശ്രേയസ് എന്നിവർ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ഗംഭീർ പരിശീലകനായ ശേഷമുള്ള ആദ്യ ഏകദിന മത്സരമാണിത്.
ഇന്ത്യ, ശ്രീലങ്ക ടീമുകൾ:
ഇന്ത്യ: രോഹിത് ശർമ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക: പതും നിസങ്ക, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലെൻക (ക്യാപ്റ്റൻ), ജനിത് ലിയാനഗെ, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, അകില ധനഞ്ജയ, അസിത ഫെർണാണ്ടോ, മുഹമ്മദ് ഷിറാസ്