ഇടിമിന്നൽ; ഉത്തർപ്രദേശിൽ ഒറ്റദിവസം മരിച്ചത് 38 പേർ

ചന്ദൗലിയിൽ ആറ് പേരും, മെയിൻപുരിയിൽ അഞ്ചും, പ്രയാഗ്രാജിൽ നാല്, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിൽ ഒന്ന് വീതവും മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ ജില്ലകളിലെ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

author-image
Anagha Rajeev
New Update
thunder
Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്‌നൗ: ഉത്തർപ്രദേശിൽ ശക്തമായ ഇടിമിന്നലിൽ വിവിധ ഇടങ്ങളിലായി 38 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനം പിടിമുറുക്കുന്നതിനിടെയാണ് മിന്നൽ ആക്രമണവും ദുരന്തം വിതച്ചത്.

മരിച്ചവരിൽ ഭൂരിഭാഗവും കൃഷി സ്ഥലത്ത് ജോലി ചെയ്തവരും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരുമാണ്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുൽത്താൻ പൂരിൽ മാത്രം ഏഴു പേർക്ക് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായി. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

ചന്ദൗലിയിൽ ആറ് പേരും, മെയിൻപുരിയിൽ അഞ്ചും, പ്രയാഗ്രാജിൽ നാല്, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാർത്ഥനഗർ എന്നിവിടങ്ങളിൽ ഒന്ന് വീതവും മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ ജില്ലകളിലെ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

അതേസമയം ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയ സാഹചര്യത്തിൽ ഇപ്പോൾ നേരിയ കുറവുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, അസം സംസ്ഥാനങ്ങളിലാണ് ഇക്കുറി കനത്ത മഴ പ്രളയ സമാന സാഹചര്യമാണ് സൃഷ്ടിച്ചത്.

thunder and lightning