ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. റിയാസിലിനും കത്വയ്ക്കും പിന്നാലെ ദോഡയിലാണ് വെടിവെയ്പ്പ് നടന്നത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഓഫീസർക്കും പരുക്കേറ്റു. ദോഡയില്‍ ആര്‍മി ക്യാംപിനു സമീപമാണ് വെടിവയ്പ്പുണ്ടായത്. മൂന്ന് ദിവസങ്ങൾക്കിടെ ജമ്മു മേഖലയിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
ഞായറാഴ്ച റിയാസിയിൽ ഒൻപതുപേർ കൊല്ലപ്പെട്ടു. ഈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്റെ രേഖചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.