ജയന്റ് കില്ലറായി കിഷോരിലാല്‍

രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് ഇക്കുറി അമേഠിയില്‍ വീണ്ടും വിജയം കൊയ്യാന്‍ സ്മൃതിയത്. എന്നിട്ടും വോട്ടെണ്ണല്ലിന്റെ തുടക്കം മുതലേ ലീഡ് ചെയ്തത് കിഷോരിലാല്‍ ആയിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു കോണ്‍ഗ്രസ് അമേഠിയില്‍ കിഷോരിലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ തന്നെ സ്ഥാനാര്‍ഥിയായി വരുമെന്നായിരുന്നു പൊതുവേയുള്ള പ്രചാരണം. എന്നാല്‍, കിഷോരിലാലാണ് പകരം വന്നത്.

author-image
Rajesh T L
New Update
SSSS

smrithi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: അമിത ആത്മവിശ്വാസം ആപത്താണെന്ന് പറയാറുണ്ട്. അതുതന്നെയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംഭവിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്നു, മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍മ്മിക്കുന്നു എന്തിന് പൂച്ചട്ടികള്‍ വരെ വാങ്ങാന്‍ ഓഡര്‍ കൊടുത്ത ബിജെപിയില്‍ പക്ഷെ സമുന്നതരായ നേതാക്കള്‍ അടപടലം വീഴുന്ന കാഴ്ചയാണ് കണ്ടത്. 

കൂട്ടത്തില്‍ പ്രമുഖയായിരുന്നു അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. എതിര്‍സ്ഥാനാര്‍ത്ഥി കിഷോരിലാല്‍ ശര്‍മ്മയെ വ്യക്തിപരമായി വരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സ്മൃതിയുടെ പ്രചാരണങ്ങള്‍. ഒടുവില്‍ തറപറ്റിയ കാഴ്ചയും നമുക്ക് കാണേണ്ടിവന്നു. വീഴ്ത്തിയതാകട്ടെ താന്‍ അധിക്ഷേപിച്ച നെഹ്റു കുടുംബത്തിന്റെ വിശ്വസ്തന്‍ കൂടിയായ കിഷോരിലാല്‍ ശര്‍മ്മയും. അതും ചില്ലറയൊന്നുമല്ല ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലെന്നോര്‍ക്കുമ്പോഴാണ് അമേഠിയിലെ ജനങ്ങള്‍ സ്മൃതി ഇറാനിയെ എത്രമാത്രം അകറ്റി നിര്‍ത്തിയിരുന്നുവെന്ന് മനസിലാകുന്നത്.

രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് ഇക്കുറി അമേഠിയില്‍ വീണ്ടും വിജയം കൊയ്യാന്‍ സ്മൃതിയത്. എന്നിട്ടും വോട്ടെണ്ണല്ലിന്റെ തുടക്കം മുതലേ ലീഡ് ചെയ്തത് കിഷോരിലാല്‍ ആയിരുന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു കോണ്‍ഗ്രസ് അമേഠിയില്‍ കിഷോരിലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ തന്നെ സ്ഥാനാര്‍ഥിയായി വരുമെന്നായിരുന്നു പൊതുവേയുള്ള പ്രചാരണം. എന്നാല്‍, കിഷോരിലാലാണ് പകരം വന്നത്.

തന്നോട് ഏറ്റുമുട്ടാന്‍ രാഹുലിന് ഭയമാണ് എന്ന രീതിയില്‍ വരെ സ്മൃതി പ്രചാരണം നടത്തുകയുണ്ടായി. പക്ഷെ സ്മൃതി ഒരു കാര്യം ഓര്‍ക്കാതെ പോയി. കിശോറിലാല്‍ മണ്ഡലത്തിലെ സുപരിതിനായിരുന്നുവെന്നത്. 1983-ല്‍ അമേഠിയിലേക്ക് രാജീവ് ഗാന്ധിക്കൊപ്പം വന്നതാണ് കിഷോരിലാല്‍ ശര്‍മ. പിന്നീട്, അമേഠിയിലേയും റായ്ബറേലിയിയേലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിഷോരിലാല്‍ പരിചിതമുഖമായി മാറുകയായിരുന്നു.

നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായിനിന്ന് രണ്ട് മണ്ഡലങ്ങളില്‍ ഓടിനടന്ന കിഷോരിലാല്‍ ശര്‍മയുടെ ആദ്യ തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷവും കിഷോരിലാല്‍ അമേഠിയില്‍ തന്നെ തുടര്‍ന്നു. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാതിരുന്ന ആ കാലഘട്ടത്തില്‍, മറ്റു നേതാക്കള്‍ക്ക് വേണ്ടിയും കിഷോരിലാല്‍ പ്രചാരണം നടത്തി. 1999-ല്‍ സോണിയ ആദ്യമായി തിരഞ്ഞെടുപ്പ് കളരിയിലിറങ്ങിയപ്പോള്‍, മുഖ്യ പ്രചാരകന്റെ വേഷം കിഷോരിലാല്‍ ഏറ്റെടുത്തു. രാജീവിന്റെ ഓര്‍മകളുറങ്ങുന്ന അമേഠിയുടെ മണ്ണില്‍ കിഷോരിലാല്‍ സോണിയക്കൊപ്പം നടന്നു. രാജീവ് ഗാന്ധിക്കുണ്ടായിരുന്ന അതേ പരിഗണന സോണിയയും പിന്നീട് രാഹുലും അദ്ദേഹത്തിന് നല്‍കിയതും രാജ്യം കണ്ടതാണ്.

2004-ല്‍ സോണിയ റായ്ബറേലിയിലേക്ക് മാറുകയും രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരത്തിനിറക്കുകയും ചെയ്തു. അന്നും അമേഠിയില്‍ രാഹുലിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കിഷോരിലാല്‍ തന്നെയായിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിച്ചതോടെ, രണ്ടു മണ്ഡലങ്ങളിലും കിഷോരിലാല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദേശീയനേതാക്കളായതിനാല്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ്ബറേലിയിലും അമേഠിയിലും സ്ഥിരമായി എത്താറില്ല. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ മാര്‍ഗം കിഷോരിലാലിനെ ആയിരുന്നു. പദ്ധതികളുടെ ഏകോപനവും നടത്തിപ്പുമായി കിഷോരിലാല്‍ ഇരു മണ്ഡലങ്ങളിലും നിറഞ്ഞുനിന്നു. ഇതിനിടെ, ബിഹാറിന്റെയും പഞ്ചാബിന്റെയും ചുമതലയുള്ള എഐസിസി അംഗമായി. അപ്പോഴും റായ്ബറേലിയും അമേഠിയും വിട്ടുകളയാന്‍ കിഷോരിലാല്‍ തയ്യാറായില്ല.

2014ല്‍ 4,08,651 വോട്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചത് 3,00748 വോട്ട്. 2014ലെ തോല്‍വിക്ക് ശേഷം, സ്മൃതി ഇറാനി അമേഠിയില്‍ നിന്ന് തിരിച്ചുപോയില്ല. മണ്ഡലത്തില്‍ തന്നെ തമ്പടിച്ചാല്‍, വിജയം ഉറപ്പാണെന്ന് സ്മൃതിക്കും ബിജെപിക്കും നിശ്ചയമുണ്ടായിരുന്നു. 2011-ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭ എംപിയായ സ്മൃതിയെ 2014-ല്‍ നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, വിവിധ കേന്ദ്ര പദ്ധതികളുമായി സ്മൃതി ഇറാനി അമേഠിയില്‍ ചുറ്റിക്കറങ്ങി. അമേഠിയില്‍ വികസനം എത്തിച്ചത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.

ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന സ്മൃതി, സ്ത്രീകള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പ്രസംഗങ്ങളില്‍ അമേഠി സ്ഥിരം ചര്‍ച്ചാ വിഷയമാക്കി. കേന്ദ്ര ഫണ്ടുകള്‍ അമേഠിയിലേക്ക് ഒഴുകി. കോണ്‍ഗ്രസ് തിരിച്ചറിവിന്റെ പാതയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അമേഠിയില്‍ ബിജെപി തങ്ങളുടെ ഭാവി പദ്ധതി നടപ്പാക്കി കഴിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാന്‍ വേണ്ടിമാത്രം ഒരുവിഭാഗം നേതാക്കളെ ബിജെപി രംഗത്തിറക്കിയത് പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. ഇത് ആയുധമാക്കിയ സ്മൃതിയും ബിജെപിയും വന്‍ പ്രചാരണം അഴിച്ചുവിട്ടു. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി പാടിനടന്നു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്ഥാന്‍ പതാകയാണെന്ന് പ്രചാരണം നടത്തി.

പക്ഷെ ബിജെപിക്ക് അറിയാതെ പോയ ഒരുകാര്യമുണ്ട്. അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലത്ത് നിന്നും കോണ്‍ഗ്രസും ഒരു പരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്‌റു കുടുംബത്തിന്റെ കൈ പിടിക്കുന്നത് എന്ന്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ സാന്നിധ്യമില്ലാതെ നടന്ന തിരഞ്ഞെടുപ്പുകള്‍ വിരളമാണ്. അങ്ങനെയിരിക്കെയാണ് സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മയെ ഇത്തവണ അപ്രതീക്ഷിതമായി കളത്തിലിറക്കിയത്.

 

Smrithi irani