മണിപ്പൂരിൽ നിന്ന് അസമിലേക്ക് കൂട്ട പലായനം

ബംഗാളികൾ, ഹിന്ദി സംസാരിക്കുന്നവർ, മണിപ്പൂരി മുസ്‌ലിംകൾ, ബിഹാരികൾ, കുക്കികൾ, ഖാസി, റോങ്‌മേയ് തുടങ്ങിയവരൊക്ക ഇവിടെ അധിവസിക്കുന്നു. ഇ​പ്പോൾ അഭയാർഥകളുടെ എണ്ണം ഏറെയുണ്ട്. എന്നാൽ, എന്ത് സംഭവിച്ചാലും അത് അസമിനെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇംഫാൽ:  സംഘർഷഭരിതമായ ജിരിബാം ജില്ലയിൽ നിന്നുള്ളവരടക്കം 2,000ത്തോളം പേർ അയൽ സംസ്ഥാനമായ അസമിലേക്ക് പലായനം ചെയ്തതതായാണ് റിപ്പോർട്ട്. അഭയാർഥികളെത്തുന്ന സാഹചര്യത്തിൽ അസമിലെ കച്ചാർ ജില്ലയിൽ സുരക്ഷാസേന അതീവ ജാഗ്രത പുലർത്തുകയാ​ണ്.

അഭയം തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് അസമിലെ ലാഖിപൂർ മണ്ഡലം എം.എൽ.എ കൗശിക് റായ് പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും കുക്കി ഗോത്രക്കാരാണ്. മെയ്തേയികളും കൂട്ടത്തിലുണ്ട്. മണിപ്പൂരിലെ പൊട്ടിത്തെറി അസമിലേക്ക് പടരാതിരിക്കാൻ പൊലീസ് മേധാവികളും ലാഖിപൂരിലെ വിവിധ സമുദായ സംഘടനകളും തിങ്കളാഴ്ച യോഗം ചേർന്നതായി കൗശിക് പറഞ്ഞു.

ബംഗാളികൾ, ഹിന്ദി സംസാരിക്കുന്നവർ, മണിപ്പൂരി മുസ്‌ലിംകൾ, ബിഹാരികൾ, കുക്കികൾ, ഖാസി, റോങ്‌മേയ് തുടങ്ങിയവരൊക്ക ഇവിടെ അധിവസിക്കുന്നു. ഇ​പ്പോൾ അഭയാർഥകളുടെ എണ്ണം ഏറെയുണ്ട്. എന്നാൽ, എന്ത് സംഭവിച്ചാലും അത് അസമിനെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലാഖിപൂർ സബ് ഡിവിഷനിൽ സുരക്ഷ ശക്തമാക്കിയതായും പ്രത്യേക കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്നും കച്ചാർ എസ്‍.പി നുമാൽ മഹാത്ത പറഞ്ഞു.

 മധുപൂരിൽ നിന്നുള്ള സുഭിത ഒക്രം ജിരിബാമിലെ സ്‌പോർട്‌സ് കോംപ്ലക്സിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. ‘തീവ്രവാദികൾ ഗ്രാമത്തെ വളഞ്ഞതറിഞ്ഞ ഉടൻ ഞങ്ങളവിടം വിട്ട് ബോറോബെക്ര പോലീസ് സ്റ്റേഷനിൽ അഭയം തേടി. തൊട്ടുപിന്നാലെ ഞങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയെന്ന വാർത്തയെത്തി. അവിട നിന്നാണ് ഞങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്. ഇനി തിരികെ പോകാനാകുമോ എന്ന് ഞങ്ങൾക്ക് അറിയില്ലെ’ന്നും സുഭിത വിലപിക്കുന്നു

ഒരു വർഷം പിന്നിട്ട മണിപ്പൂർ കലാപം ശമിപ്പിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. കലാപം തുടങ്ങിയതിന് ശേഷം മോദി മണിപ്പൂർ സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മോദി സംസ്ഥാനത്തെത്തിയില്ല

 

 

 

manipur attack