'അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ എന്നെ നിർബന്ധിക്കുന്നു'; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീണ്ടും  സൂചന നൽകി റോബർട്ട് വാധ്‌ര

രാഷ്ട്രീയ പ്രവേശനവും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌ര.അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്കാ ഗാന്ധി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വാധ്‌രയുടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം.

author-image
Greeshma Rakesh
New Update
loksabha-elelction-2024

റോബർട്ട് വാധ്‌രയും പ്രിയങ്ക ​ഗാന്ധിയും

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡൽഹി: രാഷ്ട്രീയ പ്രവേശനവും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌ര.അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്കാ ഗാന്ധി മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വാധ്‌രയുടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം.അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ തന്നെ നിർബന്ധിക്കുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും വാധ്‌ര ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ജനാധിപത്യമല്ല ഏകാധിപത്യമാണ് മോദിയുടെ കീഴിൽ നടക്കുന്നതെന്നും റോബർട്ട് വാധ്‌ര കുറ്റപ്പെടുത്തി.

പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു.താൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിനൊക്കെ കുടുംബത്തിന്റെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ്  താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത തെറ്റ് തിരുത്താൻ വേണ്ടിയാണ് അമേഠിയിൽ എന്നോട് മത്സരിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഞാൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എനിക്കെതിരെ പലതവണ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്മൃതി ഇറാനി’ – റോബർട്ട് വാധ്‌ര കൂട്ടിച്ചേർത്തു.അതെസമയം രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താൻ പൂർണപിന്തുണ നൽകുമെന്നും റോബർട്ട് വാധ്‌ര വ്യക്തമാക്കി. ജനങ്ങളുമായി ഇടപഴകാൻ തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. പ്രിയങ്കയും രാഹുലും ഇല്ലാത്ത അവസരങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്ന് പ്രവർത്തകർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 

rahul gandhi priyanka gandhi INDIAN NATIONAL CONGRESS INC loksabha elelction 2024 ROBERT VADRA