ജെഎംഎം പിളരുന്നു; ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും

പാര്‍ട്ടിയില്‍ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്‌കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുന്നതായി അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

author-image
Prana
New Update
champai soren
Listen to this article
0.75x 1x 1.5x
00:00 / 00:00

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മുതിര്‍ന്ന നേതാവുമായ ചമ്പായ് സോറന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. ജെഎംഎം വിടുമെന്ന സൂചന നല്‍കിയതിനു പിന്നാലെയാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കം വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്‌കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കുന്നതായി അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

പിന്നാലെ ഡല്‍ഹിയിലെത്തിയ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ബുധനാഴ്ചയാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 'എന്റെ മുന്നില്‍ മൂന്നു വഴികളാണുണ്ടായിരുന്നത്, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, പുതിയ പാര്‍ട്ടി രൂപവ്തകരിക്കുക, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുക. ഞാന്‍ വിരമിക്കില്ല, മറ്റൊരു പാര്‍ട്ടിയില്‍ ചേരുകയുമില്ല, പുതിയൊരു പാര്‍ട്ടി രൂപീകരിക്കും, മുന്നോട്ടുള്ള വഴിയില്‍ നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാല്‍, അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും' ചമ്പായ് സോറന്‍ പ്രതികരിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവച്ചപ്പോഴാണ് ചമ്പായ് സോറന്‍ മുഖ്യമന്ത്രിയായത്. അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് ഹേമന്ത് സോറന്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാണെങ്കിലും അധികാര തകര്‍ക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകല്‍ച്ചയിലാണ്. സംസ്ഥാനത്ത് നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ചമ്പായ് സോറന്റെ നിര്‍ണ്ണായക തീരുമാനം.

Jharkhand champai soren