കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി നൽകി. പ്രതിരോധമന്ത്രാലയമാണ് ഉത്തരവ് ഇറക്കിയത്. ജനറൽ മനോജ് പാണ്ഡെ മേയ് 31നു സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കം.
ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു.
കരസേനാ മേധാവിമാർ അധികാരമൊഴിയുന്നതിന് ഒരു മാസം മുമ്പ് തന്നെ പിൻഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ മനോജ് പാണ്ഡെയുടെ പിൻഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.