18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം;കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം ഇന്ന്

ആറ് ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരുന്നത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

author-image
Greeshma Rakesh
New Update
18th loksabha

first budget session of the 18th lok sabha begins tomorrow

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും.മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണ്  ചൊവ്വാഴ്ച നടക്കാനിരിക്കുന്നത്.കർഷകരേയും യുവാക്കളേയും സ്ത്രീകളേയും ലക്ഷ്യം വെച്ചുള്ള പദ്ധതികൾക്കാകും ബജറ്റിൽ മുൻഗണന നൽകുക എന്നതാണ് വിവരം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും.പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവിൻ്റെ അധ്യക്ഷതയിലാണ് യോഗം. 

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തേയും നിർമല സീതാരാമൻ്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്.ആറ് ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിൽ കേന്ദ്രം പാർലമെന്റിൽ കൊണ്ടുവരുന്നത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

 രാസവള സബ്സിഡി അടക്കം കാർഷിക മേഖലയ്ക്ക് ഗുണകരമായ പ്രദ്ധതികൾ ഉണ്ടാകും. ആദായ നികുതിയിൽ ഇളവ് ബഡ്ജറ്റിൽ പ്രതീക്ഷിക്കാം. പ്രതിരോധം, റയിൽവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾക്ക് കൂടുതൽ പരിഗണന നൽകും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായം ഉണ്ടാകും.

ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവയ്ക്കും പ്രധാന്യം നൽകും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും. ബീഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബജറ്റ് തയ്യാറാക്കിയത് രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ എന്ന്‌ കോൺഗ്രസ് ആരോപിച്ചു.അടുത്ത മാസം 12 ന് ബജറ്റ് സമ്മേളനം സമാപിക്കും.

 





18th lok sabha