'രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകൾക്കും അഴിമതിക്കാർക്കും തീറെഴുതി നൽകി':കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

രാജ്യത്തെ ക്യാമ്പസുകളിൽ നിന്നും വിദ്യാഭ്യാസം ഇല്ലാതായിയെന്നും ​ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാരെന്നാണ് പ്രിയങ്കയുടെ വിമർശനം.മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 

author-image
Greeshma Rakesh
Updated On
New Update
priyanka gandhi.

priyanka gandhi

Listen to this article
0.75x 1x 1.5x
00:00 / 00:00

ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രം​ഗത്ത്.രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം  മാഫിയകൾക്കും അഴിമതിക്കാർക്കും  തീറെഴുതി  കൊടുത്തുവെന്നാണ് പ്രിയങ്കയുടെ വിമർശനം.കുട്ടികളുടെ ഭാവി യോ​ഗ്യതയില്ലാത്തവരുടെയും അത്യാ​ഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

രാജ്യത്തെ പരീക്ഷ നടത്തിപ്പിൻറെ അവസ്ഥ ഇതാണെന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്. 

രാജ്യത്തെ ക്യാമ്പസുകളിൽ നിന്നും വിദ്യാഭ്യാസം ഇല്ലാതായിയെന്നും ​ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാരെന്നാണ് പ്രിയങ്കയുടെ വിമർശനം.മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 

അതേസമയം, പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. കോൺ​ഗ്രസിൻറങെ സഖ്യകക്ഷിയായ ആർജെഡിയിലേക്കാണ് ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികൾ നീളുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു. എഎപിയും വ്യാജ വീഡിയോകളാണ് പ്രചരിപ്പിക്കുന്നത്. നടക്കാനിരിക്കുന്ന പരീക്ഷകൾ റദ്ദാക്കിയതിനാൽ പ്രതിപക്ഷത്തിന് വിദ്യാർത്ഥികളുടെ ഭാവി ഉപയോ​ഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാകില്ലെന്നും അമിത് മാളവ്യ പറഞ്ഞു.

 

priyanka gandhi NEET NET exam paper leaks narendra modi BJP