സർക്കാർ ജീവനക്കാർക്ക് ഇനി ആർഎസ്എസിൽ പ്രവർത്തിക്കാം; വിലക്ക് പിൻവലിച്ച് നരേന്ദ്രമോദി സർക്കാർ

നിരോധനത്തിൽ കോൺ​ഗ്രസിന്റേയും ഇന്ദിരയുടേയും പങ്കും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ” 1966 നവംബർ 7 ന് പാർലമെൻ്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്.

author-image
Greeshma Rakesh
New Update
rss

govt order lifting the ban on government employees to participate in RSS activities

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന്  സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് കേന്ദ്രസർക്കാർ. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. 58 വർഷങ്ങൾക്ക് മുൻപ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സർക്കാർ പിൻവലിച്ചതായി അദ്ദേഹം കുറിച്ചു.

നിരോധനത്തിൽ കോൺ​ഗ്രസിന്റേയും ഇന്ദിരയുടേയും പങ്കും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ” 1966 നവംബർ 7 ന് പാർലമെൻ്റിൽ ഗോഹത്യക്കെതിരെ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് ആദ്യം നിരോധനം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ആർഎസ്എസിനും ജനസംഘത്തിനും വേണ്ടി ലക്ഷങ്ങൾ ഒത്തുകൂടി. പൊലീസ് വെടിവെപ്പിൽ പലരും മരിച്ചു. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും സ്വാധീനം കണ്ട് നടുങ്ങിയ ഇന്ദിരാഗാന്ധി സർക്കാർ, 1966 നവംബർ 30-ന്, ജീവനക്കാരെ ആർഎസ്എസിൽ ചേരുന്നത് വിലക്കി”, അമിത് മാളവ്യ പറഞ്ഞു.

 

govt employees rss PM Narendra Modi