മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത്  അച്ഛനാണെന്നു പറഞ്ഞില്ല; മാധവ് സുരേഷ്

ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ എന്നും സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും മാധവ് സുരേഷ് പറയുന്നു.

author-image
Anagha Rajeev
New Update
Madhav Suresh

മലയാള സിനിമാ ഇൻഡസ്ട്രി ഉണ്ടാക്കിയത് അച്ഛനാണെന്നു പറഞ്ഞ പ്രസ്താവന വാക്കുകൾ വളച്ചൊടിച്ച് ഉണ്ടാക്കിയതാണെന്ന് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്.  അത്തരത്തിൽ പറഞ്ഞിട്ടില്ലെന്നും പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് പറഞ്ഞു.  ഒരു നടനും ഉണ്ടാക്കിയതല്ല മലയാള സിനിമ എന്നും സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും മാധവ് സുരേഷ് പറയുന്നു. പൃഥ്വിരാജ് എന്ന താരത്തോട് തന്നെ പ്രേക്ഷകർ താരതമ്യം ചെയ്യുന്നതിൽ അഭിമാനം ഉണ്ടെന്നും ഓരോരുത്തരുടെ കാഴ്ചപ്പാടാണെന്നും മാധവ് സുരേഷ് പറഞ്ഞു.  പൃഥ്വിരാജ് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഗായകനുമൊക്കെ ആണ്. അദ്ദേഹത്തോട് തന്നെ ഉപമിക്കുന്നതിൽ അഭിമാനമുണ്ടങ്കിലും അത് കുറച്ച് കൂടുതൽ അല്ലേ എന്ന് മാധവ് ചോദിച്ചു. 

‘‘ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം,  അത് വിഡിയോയിൽ റെക്കോർഡഡ് ആയിട്ട് വന്നിട്ടുണ്ട്. അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്, ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വ്യക്തമായി പറഞ്ഞ കാര്യം ആളുകൾക്കു  മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നുംചെയ്യാനില്ല.  ആദ്യം ഞാൻ  പറഞ്ഞത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുക.  അത് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയാൽ മതി.

ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി അവർ പറയുന്നത് ഇരുന്നു കേട്ട്  കഴിഞ്ഞാൽ ഇങ്ങനെയൊക്കെ സ്വയമേ മനസ്സിനകത്ത് ഓരോ കാര്യങ്ങൾ വായിച്ചു കൂട്ടാൻ പറ്റും.  ഇതിൽ കൂടുതൽ കമന്റൊന്നും പറയാനില്ല. ഫിലിം ഇറങ്ങുന്നതിനു മുന്നേ ആണെങ്കിലും ഇറങ്ങിക്കഴിഞ്ഞായാലും സിനിമ ഇല്ലെങ്കിലും ഇങ്ങനെ ആൾക്കാർ കാര്യം അറിയാതെ സംസാരിക്കുന്നത് എന്നെ വിഷമിപ്പിക്കാറില്ല. എന്റെ സമയം അങ്ങനെ പാഴാക്കാൻ കഴിയില്ല, അവർക്ക് സമയം കളയാൻ ഉണ്ടെങ്കിൽ ചെയ്തോട്ടെ.

ആളുകളുടെ അഭിപ്രായം അവരുടെ തന്നെ അഭിപ്രായമാണ്, അതിൽ  പോസിറ്റീവ് അഭിപ്രായം ഉണ്ടെങ്കിൽ അതെടുക്കും.  നെഗറ്റീവ് പറഞ്ഞാൽ കാര്യമുണ്ടെന്ന് തോന്നിയാൽ എടുക്കും.   ഞാൻ കുറച്ച് ഓവർ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിച്ചു മുന്നോട്ടു പോകുന്നത്. ഒരാൾ പറഞ്ഞത് വളച്ചൊടിച്ചു പറയുന്നത് ശരിയായ രീതിയാണോ.’’ മാധവ് സുരേഷ് പറയുന്നു.

madhav suresh