'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’;‍ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഷമ്മി തിലകന്റെ പോസ്റ്റ്

തിലകനോടൊപ്പമുള്ള ചിത്രമാണ്  മകൻ ഷമ്മി തിലകൻ പങ്കുവച്ചത്.‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ്.

author-image
Greeshma Rakesh
Updated On
New Update
shammy-thilakans-post-after-hema-committee-report

shammy thilakan with thilakan

Listen to this article
0.75x 1x 1.5x
00:00 / 00:00

എറണാകുളം: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണം മാത്രമല്ല, തൊഴിൽ നിഷേധവും, വിലക്കും എല്ലാം കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു മാഫിയ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനു പിന്നാലെ നടൻ തിലകൻ വർഷങ്ങളോളം നേരിട്ട വിലക്ക് ഓർമ്മിച്ച് മകൻ ഷമ്മി തിലകൻ ഇട്ട പോസ്റ്റാണ് ഇപ്പോൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തിലകനോടൊപ്പമുള്ള ചിത്രമാണ്  മകൻ ഷമ്മി തിലകൻ പങ്കുവച്ചത്.‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ്.

അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ. തന്റെ നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ അദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. തിലകൻ അന്ന് പറഞ്ഞ കാര്യങ്ങൾ ശരിവയ്‌ക്കുന്ന തരത്തിലുള്ള വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.ഷമ്മി തിലകന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും വന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് ടി വിയിൽ കണ്ടാ സമയം എനിക്ക് ആദ്യം ഓർമ്മയിൽ വന്നത് തിലകൻ ചേട്ടൻ പറഞ്ഞാ കാര്യങ്ങൾ ആയിരുന്നു അത് മുഴുവൻ ഇന്ന് സത്യം ആണ് തെളിഞ്ഞു,ആ പേര് ഒരുമുതിർന്ന നടനിലൊതുക്കി, മലയാളത്തിലെ മാമകൾ,തിലകൻ സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും,ആവർത്തിച്ച് ആവർത്തിച്ച് ഞാൻ പറയും തിലകൻ എന്ന ഒരു മഹാനടനെ ഒതുക്കിയത് അമ്മ എന്ന് പറയുന്ന തന്തയില്ലാ സംഘടനയാണ്,കാലം ഒന്നിനോടും കണക്ക് ചോദിക്കാതെ പോയിട്ട് ഇല്ല.?? തിലകൻ എന്ന വ്യക്തിയുടെ വാക്കുകൾ ശെരിയാകുന്നു...എന്നിങ്ങനെ അനുകൂലമായ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ട്. തിലകന്റെ വാക്കുകൾ ഓർത്തെടുത്ത് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്തെത്തുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ലയെന്നും മലയാള സിനിമാ രം​ഗത്തെ ജാതി വെറിയും ​ഗുണ്ടായിസവും മാടമ്പിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനാണ് അദ്ദേഹമെന്നും കമന്റുകൾ പ്രത്യേക്ഷപ്പെട്ടു.

സിനിമക്കുള്ളിലും സംഘടനക്കുള്ളിലും ഒരു മാഫിയ നിലനിൽക്കുന്നുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് തിലകൻ തുറന്നു പറഞ്ഞിരുന്നു. ഇതിനെ കൃത്യമായി അടിവരയിടുകയാണ് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്. 2010-ലാണ് തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നത്.

 

 

thilakan hema committee report shammi thilakan