ഹേമാ കമ്മിറ്റി റിപ്പോർട്ട് സർക്കാർ കാര്യം, അതിൽ 'അമ്മ'യുടെ ഇടപെടലില്ല - സിദ്ദിഖ്

അമ്മയിൽ അം​ഗത്വത്തിനായി നടൻ സത്യന്റെ മകൻ സതീഷ് സത്യൻ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല. അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമാ കമ്മിറ്റിയെ സർക്കാർ നിയമിച്ചതാണെന്നും ആ റിപ്പോർട്ട് പുറത്തുവിടുന്നത് സർക്കാർ കാര്യമാണെന്നും അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖ്.  ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി

രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് സംഘടനയുടെ ഭരണഘടനാ ഭേദ​ഗതി ഉൾപ്പെടെ ആലോചിക്കും. അമ്മയിൽ അം​ഗത്വത്തിനായി നടൻ സത്യന്റെ മകൻ സതീഷ് സത്യൻ അപേക്ഷിച്ചിട്ടില്ല. അങ്ങനെയൊരു കത്തൊന്നും തന്നിട്ടില്ല. അദ്ദേഹം അമ്മ സംഘടനയെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. അദ്ദേഹത്തെ ഉടൻതന്നെ ബന്ധപ്പെടും. സതീഷ് സത്യനെ അമ്മയിലേക്ക് സ്വാ​ഗതം ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു.

സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അം​ഗമായി നടി ജോമോളെ തിരഞ്ഞെടുത്തതായും സിദ്ദിഖ് അറിയിച്ചു. ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാൻ യോ​ഗത്തിൽ തീരുമാനിച്ചു. പുറത്തുനിന്നുള്ളവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലകൾ സംഘടിപ്പിക്കും. സോഷ്യൽ മീഡിയ കൂടുതൽ സജീവമാക്കും. വിനു മോഹൻ, സരയു, അനന്യ, അൻസിബ എന്നിവർക്കാണ് അതിന്റെ ചുമതല.

പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോ​ഗമാണ് കൊച്ചിയിൽ നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ഫെഫ്കയുടേയും ഭാരവാഹികളുമായി ചർച്ചയും നടന്നു.

actor siddique amma film association hema committee report AMMA Executive Committee