വനിതാ ട്വന്‍റി 20 ലോകകപ്പ്: ഓപ്പണര്‍മാര്‍ അടിയോടടി; പ്രോട്ടീസിനെതിരെ ഇംഗ്ലണ്ടിന് വമ്പന്‍ വിജയലക്ഷ്യം

വനിതാ ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 165 റണ്‍സിന്‍റെ വിജയലക്ഷ്യം

author-image
Lekshmi
New Update
വനിതാ ട്വന്‍റി 20 ലോകകപ്പ്: ഓപ്പണര്‍മാര്‍ അടിയോടടി; പ്രോട്ടീസിനെതിരെ ഇംഗ്ലണ്ടിന് വമ്പന്‍ വിജയലക്ഷ്യം

കേപ്‌ടൗണ്‍: വനിതാ ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 165 റണ്‍സിന്‍റെ വിജയലക്ഷ്യം.ന്യൂലന്‍ഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു.ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്ത ഓപ്പണര്‍മാരായ തസ്‌മിന്‍ ബ്രിറ്റ്‌സും ലോറ വോള്‍വാര്‍ട്ടുമാണ് പ്രോട്ടീസിന് കരുത്തായത്.

ആദ്യ വിക്കറ്റില്‍ തസ്‌മിന്‍ ബ്രിറ്റ്‌സ്-ലോറ വോള്‍വാര്‍ട്ട് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കായി 13.4 ഓവറില്‍ 96 റണ്‍സ് ചേര്‍ത്തു.14-ാം ഓവറില്‍ സോഫീ എക്കിള്‍സ്റ്റണിനെ ബൗണ്ടറി നേടി വോള്‍വാര്‍ട്ട് 42 ബോളില്‍ ഫിഫ്റ്റി തികച്ചു.എന്നാല്‍ രണ്ട് പന്തുകളുടെ ഇടവേളയില്‍ ലീഡിംഗ് എഡ്‌ജ് വോള്‍വാര്‍ട്ടിന് പുറത്തേക്കുള്ള വഴി തുറന്നു.വോള്‍വാര്‍ട്ട് 44 പന്തില്‍ 53 റണ്‍സുമായി ഷാര്‍ലറ്റ് ഡീനിന്‍റെ ക്യാച്ചില്‍ മടങ്ങുകയായിരുന്നു.

ഇതിനകം നിലയുറപ്പിച്ചിരുന്ന ബ്രിറ്റ്‌സ് പിന്നാലെ 15-ാം ഓവറില്‍ സാറ ഗ്ലെന്നിനെ സിക്‌സിന് പറത്തി പ്രോട്ടീസിനെ 100 കടത്തി.പിന്നാലെ ഫോറും നേടി ബ്രിറ്റ്‌സും 43 പന്തില്‍ ഫിഫ്റ്റി തികച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു.15-ാം ഓവറില്‍ 18 ഉം 16-ാം ഓവറില്‍ 9 ഉം 17-ാം ഓവറില്‍ 10 ഉം റണ്‍സ് നേടി.18-ാം ഓവറിലെ അഞ്ചാം പന്തില്‍ ലോറെന്‍ ബെല്ലിന്‍റെ പന്തില്‍ കാതറിന്‍ സൈവര്‍ ബ്രണ്ട്, ബ്രിറ്റ്‌സിനെ പിടികൂടി.

ഈസമയം ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 142ലെത്തിയിരുന്നു. എക്കിള്‍സ്റ്റണിന്‍റെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ട്രയോണിനെ നഷ്‌ടമായി.നാലാം പന്തില്‍ നഡീന്‍ ഡി ക്ലാര്‍ക്കും പുറത്തായി.എന്നാല്‍ അവസാന ഓവറില്‍ 18 റണ്‍സ് അടിച്ചുകൂട്ടി മരിസാന്‍ കാപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍ ഉറപ്പിച്ചു.അവസാന 10 ഓവറില്‍ 92 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.

 

 

 

 

 

 

kapp stars engw vs saw semi final