സംസ്ഥാന സ്കൂൾ കായികോത്സവം; തിങ്കളാഴ്ച കുന്നംകുളത്ത് തുടക്കം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിങ്കളാഴ്ച കുന്നംകുളത്ത് തുടക്കമാകും. തിങ്കളാഴ്ച രജിസ്ട്രേഷനും മറ്റു കാര്യങ്ങളുമാണ് നടക്കുക. തൃശൂര്‍ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത് 15 വർഷത്തിനുശേഷമാണ്. എല്ലാ ഒരുക്കങ്ങളും ഗ്രൗണ്ടിൽ പൂർത്തിയായി.

author-image
Hiba
New Update
സംസ്ഥാന സ്കൂൾ കായികോത്സവം; തിങ്കളാഴ്ച കുന്നംകുളത്ത് തുടക്കം

തൃശൂര്‍: 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിങ്കളാഴ്ച കുന്നംകുളത്ത് തുടക്കമാകും. തിങ്കളാഴ്ച രജിസ്ട്രേഷനും മറ്റു കാര്യങ്ങളുമാണ് നടക്കുക. തൃശൂര്‍ ജില്ല സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത് 15 വർഷത്തിനുശേഷമാണ്. എല്ലാ ഒരുക്കങ്ങളും ഗ്രൗണ്ടിൽ പൂർത്തിയായി.

കായികോത്സവത്തിന്റെ നാല് ദിനങ്ങൾ ഇനി ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ കാണാം. പുതിയ താരങ്ങളെയും, പുത്തൻ റെക്കോർഡുകളും കുന്ദംകുളത്തെ ഗ്രൗണ്ടിൽ ഇനി പിറക്കും. 98 ഇനങ്ങളിലായി മൂവായിരത്തിലധികം മത്സരാർത്ഥികൾ ആറ് വിഭാഗങ്ങളിലായി കായികമേളയിൽ പങ്കെടുക്കും.

കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം. ദേശീയ സ്കൂൾ മത്സരങ്ങൾ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതൽ ഗോവയിൽ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താൻ സർക്കാർ തീരുമാനിച്ചത്. കായിക മാമാങ്കത്തിനായി വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും കുന്നംകുളത്തേക്ക് എത്തിത്തുടങ്ങി.

ഇരുപതാം തിയതി വൈകിട്ടാണ് സമാപന സമ്മേളനവും സമ്മാനദാനവും. ജില്ലയിലെ 15ലധികം സ്കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കായികോത്സവത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനതുക. രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നൽകും. ഗ്രൗണ്ടിൽ അത്യാധുനിക സംവിധാനത്തോടെ മെഡിക്കൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

State School Sports meet Kunnamkulam