'വാപ്പയായിരുന്നു എല്ലാം..'; യുവഡോക്ടര്‍ ജീവനൊടുക്കിയത് അനസ്‌തേഷ്യ കുത്തിവെച്ച്

മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയതാണെന്ന് പൊലീസ്. ഫ്‌ലാറ്റില്‍ നിന്നും പൊലീസ് വിശദമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

author-image
Priya
New Update
'വാപ്പയായിരുന്നു എല്ലാം..'; യുവഡോക്ടര്‍ ജീവനൊടുക്കിയത് അനസ്‌തേഷ്യ കുത്തിവെച്ച്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയതാണെന്ന് പൊലീസ്. ഫ്‌ലാറ്റില്‍ നിന്നും പൊലീസ് വിശദമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റ് മുറിയില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

സഹപാഠികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.

വെഞ്ഞാറമൂട് സ്വദേശിയായ ഷഹ്ന സര്‍ജറി വിഭാഗത്തില്‍ പി ജി ചെയ്യുകയായിരുന്നു. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് യുവ ഡോക്ടറുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, ഒന്നിച്ച പഠിക്കുന്ന സുഹൃത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ വിവാഹം മുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയത് ഷഹ്നയെ വിഷമിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആത്മഹത്യയില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.

anesthesia young doctor Thiruvananthapuram suicide