ജ്ഞാൻവാപി കേസ്; മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ വാരാണസി കോടതിയുടെ അനുമതി

മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹിന്ദുകൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് കോടതിയുടെ അനുമതി.

author-image
Greeshma Rakesh
New Update
ജ്ഞാൻവാപി കേസ്;  മസ്ജിദ് സമുച്ചയത്തിനുള്ളിൽ  ഹിന്ദുക്കൾക്ക് പൂജ നടത്താൻ വാരാണസി കോടതിയുടെ അനുമതി

ലക്‌നൗ: ജ്ഞാൻവാപി കേസിൽ നിർണ്ണായക വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹിന്ദുകൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് കോടതിയുടെ അനുമതി.

അടുത്ത ഏഴ് ദിവസത്തിനകം പൂജകൾ ആരംഭിക്കാമെന്നും ഇതിനകം നടപടികൾ സ്വീകരിക്കാമെന്നും കോടതി അറിയിച്ചു.ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ജെയ്‌നാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇവിടെ പൂജ നടത്തണമെന്ന് നേരത്തെ തന്നെ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച് പൂട്ടിയിരിക്കുന്ന നിലവറകൾക്ക് അകത്ത് ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും പൂജ നടത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം പുറത്തുവന്ന എഎസ്‌ഐ സർവ്വേ റിപ്പോർട്ടിലും ഹിന്ദു വിഭാഗത്തിന് അനുകൂലമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.

മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വിധത്തിലുള്ള തെളിവുകൾ ലഭിച്ചുവെന്ന് എഎസ്‌ഐ റിപ്പോർട്ടിൽ പറയുന്നു. ഇത് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് പൂജകൾ നടത്താൻ ഹിന്ദുവിഭാഗത്തിന് കോടതി അനുമതി നൽകിയത്.

hindus varanasi court gyanvapi mosque gyanvapi case