കുറ്റവാളികള്‍ ഭാരവാഹികൾ,അവരെ സംരക്ഷിക്കാൻ സിപിഐഎം ഏതറ്റം വരെയും പോകും:സിദ്ധാര്‍ത്ഥിന്റെ പിതാവ്

വെറും പ്രവര്‍ത്തകരല്ല ഇവിടെ കുറ്റവാളികള്‍. ഭാരവാഹികളാണ്. അവരെ സിപിഐഎം സംരക്ഷിക്കും. അതിന് അവരേത് അറ്റം വരെയും പോകുമെന്നും ജയപ്രകാശ് പറഞ്ഞു

author-image
Greeshma Rakesh
New Update
കുറ്റവാളികള്‍ ഭാരവാഹികൾ,അവരെ സംരക്ഷിക്കാൻ സിപിഐഎം ഏതറ്റം വരെയും പോകും:സിദ്ധാര്‍ത്ഥിന്റെ പിതാവ്

നെടുമങ്ങാട്: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സിപിഐഎം നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്.ആദ്യം മുതലേ സിപിഐഎം പ്രതികളെ സംരക്ഷിച്ചുതുടങ്ങി. വെറും പ്രവര്‍ത്തകരല്ല ഇവിടെ കുറ്റവാളികള്‍. ഭാരവാഹികളാണ്. അവരെ സിപിഐഎം സംരക്ഷിക്കും. അതിന് അവരേത് അറ്റം വരെയും പോകുമെന്നും ജയപ്രകാശ് പറഞ്ഞു.

അതെസമയം സർക്കാർ മൗനം തുടരുന്നതിനിടെ സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.സംഭവത്തിൽ വയനാട് വെറ്ററിനറി സർവകലാശാല വിസിക്കെതിരെയുെ ഗവർണർ നടപടിയെടുത്തു. വിസിയെ സസ്പെന്റ് ചെയ്തതായി ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെറ്റിനറി സർവകലാശാല വീസി എം ആർ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഇടപെടൽ.

തുടർച്ചയായി മൂന്നുദിവസം വിദ്യാർത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.സംബവത്തിൽ സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിമർശിച്ച ഗവർണർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് നീക്കം ആരംഭിച്ചതായും അറിയിച്ചു.

 

ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ഹോസ്റ്റലുകൾ എസ്എഫ്ഐ ഹെഡ് കോർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ തനിക്ക് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ പറഞ്ഞു.

siddharths death Ragging cpim pookode veterinary college