ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈകോടതി

പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ ഹർജി നൽകിയത്

author-image
Greeshma Rakesh
New Update
ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി അലഹബാദ് ഹൈകോടതി

 

ലഖ്നോ: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹർജി തള്ളി അലഹബാദ് ഹൈകോടതി.വാരാണസി ജില്ല കോടതി ഉത്തരവ് പ്രകാരം മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് കോടതി വ്യക്തമാക്കി.പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ ഹർജി നൽകിയത്. ഫെബ്രുവരി 15ന് വാദം പൂർത്തിയാക്കിയ ഹർജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്.

ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള 'വ്യാസ് കാ ത‌ഹ്ഖാന' എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദിൽ പൂജക്ക് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകൾ ഹരജി നൽകിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.

അതെസമയം ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതി സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചു.

കഴിഞ്ഞ 30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. മതിയായ കാരണമില്ലാതെയാണ് കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതുമെന്ന് ഹർജിയിൽ മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്. ഇരുപക്ഷത്തിൻറെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.

 

plea gyanvapi mosque hindhu Allahabad High Court byanvapi