'നവകേരള സദസിനോട് കോണ്‍ഗ്രസിന് പക; പ്രവര്‍ത്തകരുടേത് സാമൂഹിക വിരുദ്ധ സമീപനം'

നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക വിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത്.

author-image
Priya
New Update
'നവകേരള സദസിനോട് കോണ്‍ഗ്രസിന് പക; പ്രവര്‍ത്തകരുടേത് സാമൂഹിക വിരുദ്ധ സമീപനം'

തിരുവനന്തപുരം: നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക വിരുദ്ധ സമീപനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത്.

പ്രചാരണ ബോര്‍ഡ് തകര്‍ത്താല്‍ ജനങ്ങളിലേക്ക് എത്തില്ല എന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസിനെ നാട് ഏറ്റെടുത്ത് കഴിഞ്ഞു. നവകേരള സദാസ് നാളെ കഴിയും.

ഇപ്പോഴും തിരുത്താന്‍ പ്രതിപക്ഷത്തിന് സമയമുണ്ട്. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ജില്ലകളിലെ കളക്ടര്‍മാരെ കൂടാതെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണ്. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലര്‍ജി ഫീലാണ് കോണ്‍ഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പ്രചാരണ ബോര്‍ഡുകള്‍ പരസ്യമായി തല്ലി തകര്‍ക്കുന്നു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക.

ഇത്തരം അക്രമങ്ങള്‍ നടത്താനുള്ള മാനസിക അവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറിയുള്ള ഡിവൈഎഫ്‌ഐ അക്രമത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

pinarayi vijayan congress navakerala sadhass