സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; മലയാള സിനിമയിലെ ആദ്യ ടെക്‌നോ മ്യുസിഷ്യന്‍

സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

author-image
Web Desk
New Update
സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു; മലയാള സിനിമയിലെ ആദ്യ ടെക്‌നോ മ്യുസിഷ്യന്‍

 

ചെന്നൈ: സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ചെന്നൈയിലായിരുന്ന ജോയ്, പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍.

തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ്, ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 1975 ല്‍ ലൗ ലെറ്റര്‍' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എഴുപതുകളില്‍ സിനിമയില്‍ എത്തിച്ച സംഗീത സംവിധായകനാണ് ജോയ്. മലയാള സിനിമയിലെ ആദ്യത്തെ 'ടെക്‌നോ മ്യുസിഷ്യന്‍' എന്നാണ് ജോയിയെ വിളിക്കുന്നത്.

ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്‌നേഹയമുന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ സിനിമകള്‍ക്കു ജോയ് സംഗീതമൊരുക്കി.

movie songs music director k j joy