മുല്ലപ്പെരിയാര്‍ ഡാം തുറക്കും; സെക്കന്റില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നുവിടും, പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.

author-image
Priya
New Update
മുല്ലപ്പെരിയാര്‍ ഡാം തുറക്കും; സെക്കന്റില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നുവിടും, പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം

 

ചെന്നൈ: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറന്നേക്കും. സെക്കന്റില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പെരിയാറില്‍ വെളളം കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്.

138 അടക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. 1867 ഘനയടി തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്റില്‍ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്‌നാട്ടിലേക്കും ബാക്കി വരുന്നത് കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

mullapperiyar dam