'റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍; കോണ്‍ഗ്രസ് നേതാക്കളെ വിലക്കെടുക്കാന്‍ കഴിയില്ല'

നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.

author-image
Priya
New Update
'റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍; കോണ്‍ഗ്രസ് നേതാക്കളെ വിലക്കെടുക്കാന്‍ കഴിയില്ല'

ബംഗളൂരു: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍.

തെലങ്കാനയില്‍ ബിആര്‍എസിനെയും മധ്യപ്രദേശില്‍ ബിജെപിയെയും തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മധ്യപ്രദേശിലെ എക്‌സിറ്റ് പോള്‍ ഫലം വന്നതതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയിക്കുന്ന എംഎല്‍എമാരെ ആഡംബര റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുമെന്നും കാവല്‍ ഏര്‍പ്പെടുത്തുമെന്നും പ്രചാരണങ്ങളുണ്ട്.

മധ്യപ്രദേശില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

'ഞങ്ങളുടെ ദേശീയ - സംസ്ഥാന നേതാക്കള്‍ ആത്മവിശ്വാസത്തിലാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെയും വിലയ്‌ക്കെടുക്കാന്‍ കഴിയില്ല,' ശിവകുമാര്‍ പറഞ്ഞു.

റിസോര്‍ട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎല്‍എമാരും വിശ്വസ്തരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുണ്ട്.

അവര്‍ 'ഓപ്പറേഷന്‍ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കെസിആര്‍ ഇതിനകം നിരവധി കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു.

ക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യക്തിപരമായി താന്‍ എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ലെന്ന് ഡികെ പറഞ്ഞു.

തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ കോണ്‍ഗ്രസ് തരംഗമാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മധ്യപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും ഡികെ കൂട്ടിച്ചേര്‍ത്തു.

assembly election congress d k shivakumar