'സ്വകാര്യ മൂലധനത്തെ അന്നും ഇന്നും സിപിഎം എതിര്‍ത്തിട്ടില്ല, സമരം സ്വകാര്യമേഖല വേണ്ടെന്നു പറഞ്ഞല്ല'

സ്വകാര്യ മൂലധനത്തെ അന്നും ഇന്നും സിപിഎം എതിര്‍ത്തിട്ടില്ലെന്നും നി എതിര്‍ക്കുകയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്.

author-image
Web Desk
New Update
'സ്വകാര്യ മൂലധനത്തെ അന്നും ഇന്നും സിപിഎം എതിര്‍ത്തിട്ടില്ല, സമരം സ്വകാര്യമേഖല വേണ്ടെന്നു പറഞ്ഞല്ല'

 

 

തിരുവനന്തപുരം: സ്വകാര്യ മൂലധനത്തെ അന്നും ഇന്നും സിപിഎം എതിര്‍ത്തിട്ടില്ലെന്നും നി എതിര്‍ക്കുകയും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരിണം. ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയന്‍ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട.

തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് കഴിയില്ല. ഭരണം മാത്രമേ 5 കൊല്ലത്തില്‍ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതി. എംവി ഗോവിന്ദന്‍ പറഞ്ഞു.

അതിനിടെ, ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തെ എതിര്‍ത്ത് എസ്എഫ്‌ഐ രംഗത്തുവന്നു. പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ട്. വിദേശ സര്‍വ്വകലാശാല വേണ്ടെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാട്. വിഷയത്തിലുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.

kerala cpm m v govindan kerala politics private capital