'2014 മുമ്പുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ'; ബിജെപി സർക്കാരിന്റെ ധവളപത്രം കോൺ​​ഗ്രസിന് തിരിച്ചടിയോകുമോ?

2014 ന് മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ അതിൽ നിന്നും എങ്ങനെ രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാകും ധവളപത്രം.

author-image
Greeshma Rakesh
New Update
 '2014 മുമ്പുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ'; ബിജെപി സർക്കാരിന്റെ  ധവളപത്രം കോൺ​​ഗ്രസിന് തിരിച്ചടിയോകുമോ?

ന്യൂഡൽഹി: 2014 ന് മുമ്പ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ധവളപത്രം വ്യാഴാഴ്ച കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിക്കും.ഇത്തരമൊരു ധവളപത്രം സഭയിൽ അവതരിപ്പിക്കുമെന്ന് ഇടക്കാല ബജറ്റ് അവതരണ പ്രസംഗത്തിൽ ധനമന്ത്രി നിർമ്മലാസീതാരാമൻ അറിയിച്ചിരുന്നു.

2014 ന് മുമ്പ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിൻ്റെ കാലത്ത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മോദി സർക്കാർ അതിൽ നിന്നും എങ്ങനെ രാജ്യത്തെ കരകയറ്റിയെന്നും വിവരിക്കുന്നതാകും ധവളപത്രം.

ഇന്ത്യ 2014 ൽ പ്രതിസന്ധിയിലായിരുന്നു. 2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സ്വീകരിച്ച നടപടി ക്രമങ്ങളാണ് ആ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിച്ചത്. തളർച്ചയിൽ നിന്നും സുസ്ഥിര വളർച്ചയിലേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എത്തിക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. നിർമ്മലാ സീതാരാമൻ പറഞ്ഞു.

ധവളപത്രം 2014 മുമ്പുള്ള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ചിത്രം തരുന്നതായിരിക്കുമെന്ന് പാർലമെന്റ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ ജയന്ത് സിൻഹ പറഞ്ഞു. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ മികവുറ്റതാക്കി. ഇക്കാര്യങ്ങൾ ധവളപത്രത്തിൽ വിവരിക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.അതെസമയം പാർലമെൻ്റിൻ്റെ നിലവിലെ ബജറ്റ് സമ്മേളനവും ഒരു ദിവസത്തേക്ക് നീട്ടിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ലോക്‌സഭയിലെ 543 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 2024 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണ് ധവളപത്രം അവതരിപ്പിക്കാനുള്ള പ്രധാന കാരണം.സാമ്പത്തിക വിദഗ്ധർ പറയുന്നതനുസരിച്ച്, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ലോകശ്രദ്ധേയമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് വിലയിരുത്തൽ.

എന്നാൽ പത്ത് വർഷം മുമ്പ്, നിലവിലെ വിപണി വിലയനുസരിച്ച് 1.9 ട്രില്യൺ ഡോളർ ജിഡിപിയുള്ള ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥ രാജ്യമായിരുന്നു.കൊവിഡ് അടക്കം രാജ്യത്തെ വലിഞ്ഞു മുറുക്കിയപ്പോഴും മറ്റു പ്രതിസന്ധികൾ ഉണ്ടായപ്പോഴും രാജ്യം തകർന്നില്ല ഇതെല്ലാം ധവളപത്രത്തിൽ പ്രതിപാദിക്കും എന്ന് മാത്രമല്ല കോൺഗ്രസിന് തിരിച്ചടിയാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

congress bjp government india white paper narendra modi