കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎം കണ്ടത്തലുമായി ഇ.ഡി

കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎംമ്മാണെന്ന കണ്ടത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം പാര്‍ലമെന്‍ററി സമിതിയാണ് വായ്പ അനുവദിച്ചത്. അനധികൃതമായി നൽകുന്ന വായ്പകൾക്ക് പാര്‍ട്ടി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്നും ഇ.ഡി കണ്ടെത്തി.

author-image
Hiba
New Update
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎം കണ്ടത്തലുമായി ഇ.ഡി

 

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎംമ്മാണെന്ന കണ്ടത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിപിഎം പാര്‍ലമെന്‍ററി സമിതിയാണ് വായ്പ അനുവദിച്ചത്. അനധികൃതമായി നൽകുന്ന വായ്പകൾക്ക് പാര്‍ട്ടി പ്രത്യേക മിനിറ്റ്സ് സൂക്ഷിച്ചിരുന്നെന്നും ഇ.ഡി കണ്ടെത്തി.

സ്വത്തു കണ്ടുകെട്ടിയ റിപ്പോർട്ടിലാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. 35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.

ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റെയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി. സതീഷ്‌കുമാറിനു വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി.

സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇ.ഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

ed cpm Karuvannur Bank case