ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി ഇസ്രയേല്‍; ചിത്രങ്ങളും പുറത്ത്

ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച് ഇസ്രയേല്‍ സൈന്യം. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച് തുരങ്കമാണ് ഇതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നു.

author-image
Priya
New Update
ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി ഇസ്രയേല്‍; ചിത്രങ്ങളും പുറത്ത്

 

ഗാസ: ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച് ഇസ്രയേല്‍ സൈന്യം. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച് തുരങ്കമാണ് ഇതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നു.

ഇതോടൊപ്പം തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട് . ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ ഏറ്റവും വലിയ തുരങ്കമാണിത്.

ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ തുരങ്കമുള്ളത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്.

റെയിലുകള്‍, വൈദ്യുതി, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം.

നാല് കിലോമീറ്ററില്‍ അധികം നീണ്ടുകിടക്കുന്ന തുരങ്കമാണിത്. ഈറസ് ക്രോസില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് ഇതിന്റെ കവാടം.

ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ പറഞ്ഞു.

israel hamas war tunnel