ഏഴാം വയസ്സില്‍ അച്ഛന്റെ ആത്മഹത്യ; ഇപ്പോള്‍ മകളും, കണ്ണീരടക്കാനാകാതെ വിജയ് ആന്റണി

തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കാണുന്നത് വിജയ് ആണ്.

author-image
Priya
New Update
ഏഴാം വയസ്സില്‍ അച്ഛന്റെ ആത്മഹത്യ; ഇപ്പോള്‍ മകളും, കണ്ണീരടക്കാനാകാതെ വിജയ് ആന്റണി

 

തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കാണുന്നത് വിജയ് ആണ്.

വിജയ് ആന്റണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ തന്നെ ഉണ്ടാകാറുണ്ട്. വേദികളിലെല്ലാം ആത്മഹത്യാവിരുദ്ധ സന്ദേശങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. വിജയ് ആന്റണിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതേക്കുറിച്ച് ഒരു വേദിയില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.

വിജയ് ആന്‍ണിയുടെ വാക്കുകള്‍:

'ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധി നേരിടേണ്ടിവന്നാലും ആത്മഹത്യ മാത്രം ചെയ്യരുത്. ചെയ്യാനേ പാടില്ല. (ആത്മഹത്യ ചെയ്തവരുടെ) കുട്ടികളെക്കുറിച്ച് ആലോചിക്കുമ്പോഴാണ് എനിക്ക് വലിയ വിഷമം തോന്നാറ്. എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

എനിക്ക് അപ്പോള്‍ ഏഴ് വയസ് ആയിരുന്നു. എന്റെ പെങ്ങള്‍ക്ക് അഞ്ച് വയസും. അതിന്റെ കാരണവും മറ്റും എന്റെ വ്യക്തിജീവിതമാണ്. അത് ഇവിടെ പറയേണ്ട കാര്യമില്ല.

നിങ്ങളെ സംബന്ധിച്ച് അത് വലിയ കാര്യവും ആയിരിക്കില്ല. പക്ഷേ അച്ഛന്‍ പോയതിന് ശേഷം ഞങ്ങളെ വളര്‍ത്താന്‍ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം.

അതുകൊണ്ട് ആത്മഹത്യയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന സങ്കടം വലുതാണ്. ജീവിതത്തിലെ പലവിധമായ പ്രതിസന്ധികളുടെ ആഴം എന്താണെന്ന് എനിക്കറിയാം.

ഒരുപാട് മനുഷ്യരെ കാണുന്നതാണ്. പക്ഷേ ആത്മഹത്യയെക്കുറിച്ച് ഒരിക്കലും ആലോചിക്കരുത്'. 

മറ്റൊരു വേദിയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ- 'മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്.

കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്‌കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക.'

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍ ആണ് മീര. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

vijay antony