നരഭോജികളെന്ന് വിശ്വസിച്ച് കുടുംബത്തെ വെടിവച്ച് കൊന്നു; 18-കാരന്‍ അറസ്റ്റില്‍

തന്നെ ഭക്ഷിക്കാന്‍ പദ്ധതിയിട്ട 'നരഭോജികള്‍' ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

author-image
Greeshma Rakesh
New Update
നരഭോജികളെന്ന് വിശ്വസിച്ച് കുടുംബത്തെ വെടിവച്ച് കൊന്നു; 18-കാരന്‍ അറസ്റ്റില്‍

 

ടെക്സസ്: തന്നെ ഭക്ഷിക്കാന്‍ പദ്ധതിയിട്ട 'നരഭോജികള്‍' ആണെന്ന് വിശ്വസിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. യുഎസിലെ ടെക്സസിലാണ് സെസാര്‍ ഒലാല്‍ഡെ എന്ന 18 വയസ്സുകാരന്‍ പിടിയിലായത്. അഞ്ച് വയസുള്ള സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് കൊലപ്പെടുത്തിയത്.

 

ഒരാള്‍ കുടുംബാംഗങ്ങളെ ഉപദ്രവിച്ച ശേഷം ആത്മഹത്യാഭീഷണി മുഴക്കിയെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് ഒലാല്‍ഡെയുടെ വീട്ടില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ പ്രതി ഒളിച്ചിരിക്കുന്നതായും കുടുംബാംഗങ്ങള്‍ അകത്തുണ്ടെന്നും സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

 

വീടിനുള്ളില്‍ ഒളിച്ചിരുന്ന യുവാവിനോടു കീഴടങ്ങാന്‍ പൊലീസ് നിര്‍ബന്ധിച്ചു. താനാണ് കുടുംബാംഗങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മാതാപിതാക്കളായ റൂബന്‍ ഒലാല്‍ഡെ, ഐഡ ഗാര്‍ഷ്യ, മൂത്ത സഹോദരി ലിസ്‌ബെറ്റ് ഒലാല്‍ഡെ, ഇളയ സഹോദരന്‍ ഒലിവര്‍ ഒലാല്‍ഡെ എന്നിവരുടെ മൃതദേഹങ്ങള്‍ കുളിമുറിയില്‍നിന്നാണു കണ്ടെത്തിയത്.

 

''കുടുംബാംഗങ്ങളെ വീടിന്റെ പലയിടത്തുംവച്ച് വെടിവച്ച് വീഴ്ത്തിയ ശേഷം കുളിമുറിയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചിഴച്ചതു പോലെയാണ് കാണപ്പെട്ടത്. വീട്ടില്‍ പല സ്ഥലങ്ങളിലും രക്തക്കറയുണ്ടായിരുന്നു.'' - പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങള്‍ നരഭോജികളായതിനാല്‍ കൊന്നുവെന്നാണ് പ്രതിയുടെ ഭാഷ്യമെന്നാണ് പൊലീസ് പറയുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Texas Crime India Crime News