കിട്ടാക്കടം പെരുകി പെരുകി രാജ്യത്തിന് നഷ്ടമായത് 5.44 ലക്ഷം കോടി രൂപ

ഒരു വർഷം കൊണ്ട് രാജ്യത്ത് കിട്ടാക്കടങ്ങൾ പെരുകി മൂന്നിരട്ടിയായി ഇതിലൂടെ രാജ്യത്തിന് നഷ്ടമായത് 5.44 ലക്ഷം കോടി രൂപയാണ്.

author-image
Sooraj S
New Update
കിട്ടാക്കടം പെരുകി പെരുകി രാജ്യത്തിന് നഷ്ടമായത് 5.44 ലക്ഷം കോടി രൂപ

ഒരു വർഷം കൊണ്ട് രാജ്യത്ത് കിട്ടാക്കടങ്ങൾ പെരുകി മൂന്നിരട്ടിയായി ഇതിലൂടെ രാജ്യത്തിന് നഷ്ടമായത് 5.44 ലക്ഷം കോടി രൂപയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ ടി. അജയകുമാറാണ് നിർണായക കണക്കുകൾ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. കിട്ടാക്കടമായ 4.71 ലക്ഷം കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളുകയാണ്. 2017ലാണ് കിട്ടാക്കടം പെരുകി മൂന്നിരട്ടിയായത്. സാധാരണക്കാര്‍ ഉള്‍പ്പെട്ട മുന്‍ഗണന മേഖലയിലെ കിട്ടാക്കടമാണ് താരതമ്യേന കുറവ്. കൃഷി, സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് മുന്‍ഗണനാ മേഖല. അതേസമയം കടങ്ങൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് ആകുന്നില്ലെന്നാണ് റിസർവ് കണക്കുകൾ വ്യക്തമാക്കുന്നത്.

baddebt