കള്ളക്കടല്‍' പ്രതിഭാസം; ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്

author-image
Rajesh T L
New Update
sea
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണ മുന്നറിയിപ്പ്. ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. 

രാത്രിയില്‍ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കള്ളക്കടല്‍ പ്രതിഭാസമാണ് കടലാക്രമണത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

അതിനിടെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കടലാക്രമണം അതിരൂക്ഷമാണ്. തിരുവനന്തപുരത്ത് പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്ത് വീടുകളുടെ മുറ്റത്തും റോഡിലും വെള്ളം കയറി. മത്സബന്ധന സാമഗ്രികള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. 

വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ആലപ്പുഴയില്‍ പുറക്കാടിന് സമീപത്ത്  രാവിലെ തീരത്ത് നിന്നും 30 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞിരുന്നു. പിന്നീട് പൂര്‍വസ്ഥിതിയിലായി. ഉച്ചയ്ക്ക് ശേഷം കടല്‍ഭിത്തി കഴിഞ്ഞും കരയിലേക്കു കടല്‍ കയറി. 

തൃശൂര്‍ പെരിഞ്ഞനത്ത് കടലാക്രമണമുണ്ടായി. ത്സ്യബന്ധന വലകള്‍ക്ക് കേടുപാടുണ്ടായി. കടല്‍ഭിത്തിയും കടന്ന് വെള്ളം വീടുകളിലേക്ക് കയറി. 

 

 

kerala sea kerala coast