തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു. മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
കൊല്ലത്ത് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. പോലീസുകാർക്ക് നേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പോലീസുകാർക്ക് നേരെ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. തിരുവനന്തപുരത്തും കെ.എസ്.യു. നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.