ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ കവർന്നു

അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലൻസിലെ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയത്.

author-image
Vishnupriya
New Update
arrest n
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ബൈക്കപകടത്തിൽപ്പെട്ടു മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് മോഷിടിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വില്പന നടത്തിയ ഫോൺ മൊബൈൽ കടയിൽനിന്ന്‌ പോലീസ് കണ്ടെടുത്തു.

കഴിഞ്ഞമാസം ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികരിൽ ഒരാളായ വെള്ളറട ശ്രീനിലയത്തിൽ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനിൽ അനന്തുവുമാണ് മരിച്ചത്.

അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലൻസിലെ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

അപകടത്തിൽ നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പുലിയൂർശാലയിലെ മൊബൈൽഫോൺ കടയിൽനിന്ന്‌ ഫോൺ കണ്ടെത്തിയത്. കണ്ടാലറിയാവുന്ന രണ്ടു യുവാക്കളാണ് ഫോൺ വില്പന നടത്തിയതെന്ന് കടയുടമ പറഞ്ഞു. ഇതിൽ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Robbery Bike accident