മിനൂപ് ഗുണ്ടാ ലിസ്റ്റിലുള്ളയാൾ; അനീഷിനെ കൊല്ലാൻ എത്തിയത് ബംഗളൂരുവിൽ നിന്ന്

ബസിന്റെ പിന്നിലെ വാതിലിലൂടെ ബസിലേക്ക് ഓടിക്കയറുമ്പോൾ അനീഷ് ഡ്രൈവറുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ആദ്യകുത്ത് അനീഷിന്റെ പുറത്താണ് ഏറ്റത്. തിരിയുന്നതിനിടെ രണ്ടാംകുത്ത് കഴുത്തിലും നെഞ്ചിലുമായി കൊണ്ടു. കത്തിവീശുന്നതിനിടെ കൈമുട്ടിനും വെട്ടേറ്റു.

author-image
Shyam Kopparambil
New Update
murder crime
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഓടുന്ന സ്വകാര്യബസിൽ യാത്രക്കാരുടെ മുന്നിലിട്ട് കണ്ടക്ടർ ഇടുക്കി സേനാപതി സ്വദേശി അനീഷ് പീറ്ററിനെ (34) കുത്തിക്കൊന്ന കേസിലെ പ്രതി കളമശേരി ഗ്ളാസ് ഫാക്ടറി കോളനിയിലെ മിനൂപ് ബിജു (30) കളമശേരി പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാൾ. ഏലൂർ സ്റ്റേഷനിൽ പോക്‌സോ കേസിലും പ്രതിയായ ഇയാൾ സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പു വരെ ബംഗളൂരുവിലായിരുന്നു.

ഇവിടേക്ക് പോകും മുമ്പ് മിനൂപ് ഒന്നര വർഷമായി അകന്നുകഴിയുന്ന ഭാര്യയുടെ മൊബൈൽ ഫോൺ ബലംപ്രയോഗിച്ച് കൈക്കലാക്കിയിരുന്നു. ഇങ്ങനെയാണ് ഭാര്യ വൈറ്റില - കളമശേരി മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന 'അസ്ത്ര" ബസിലെ കണ്ടക്ടറായ അനീഷുമായി സൗഹൃദത്തിലാണെന്ന് അറിഞ്ഞത്.

ഭാര്യയുമായി സൗഹൃദം സ്ഥാപിക്കുന്നവരെ ഫോണിൽ ഭീഷണിപ്പെടുത്തുന്ന സ്വഭാവം മിനൂപിനുണ്ട്. വെള്ളിയാഴ്ച അനീഷിനെയും ഒരു ഓട്ടോ ഡ്രൈവറെയും കൊച്ചിയിലെ ഒരു മാളിലെ ജീവനക്കാരനെയും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റ് രണ്ടുപേരും ഫോൺ കട്ട് ചെയ്‌തെങ്കിലും അനീഷ് തിരിച്ച് കടുത്തഭാഷയിൽ പ്രതികരിച്ചു. ഇതിൽ കലിപൂണ്ട മിനൂപ് അന്നുരാത്രി ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ചെ ആലുവയിൽ എത്തി. ഇവിടെയുള്ള ഒരു കടയിൽ നിന്ന് കത്തിവാങ്ങി. ഇതുമായി വീട്ടിലെത്തിയശേഷം വൈകാതെ അനീഷിനെ തെരഞ്ഞ് ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി.

ബസിന്റെ പിന്നിലെ വാതിലിലൂടെ ബസിലേക്ക് ഓടിക്കയറുമ്പോൾ അനീഷ് ഡ്രൈവറുമായി സംസാരിച്ച് നിൽക്കുകയായിരുന്നു. ആദ്യകുത്ത് അനീഷിന്റെ പുറത്താണ് ഏറ്റത്. തിരിയുന്നതിനിടെ രണ്ടാംകുത്ത് കഴുത്തിലും നെഞ്ചിലുമായി കൊണ്ടു. കത്തിവീശുന്നതിനിടെ കൈമുട്ടിനും വെട്ടേറ്റു. പിന്നീട് അനീഷിനെ തള്ളിയിട്ട് മുന്നിലെ വാതിൽ തുറന്ന് രക്ഷപ്പെട്ടു. ഒരു യാത്രക്കാരിയെയും ഇയാൾ തള്ളിയിട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവർ ആശുപത്രി വിട്ടു.

മിനൂപിനെ ഇന്നലെ വീട്ടിലും കത്തി ഉപേക്ഷിച്ച മുട്ടാർ പുഴയുടെ ഭാഗത്തും എത്തിച്ച് തെളിവെടുത്തു. വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അനീഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

kochi police ernakulam Crime News Ernakulam News kerala police