മാസപ്പടിക്കേസ്; വിധി പറയുന്നത് കോടതി ഈ മാസം 19ലേക്കു മാറ്റി

കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി പിന്നീട് പരിഗണിക്കാനാണ് തീരുമാനം.

author-image
Rajesh T L
Updated On
New Update
veena

Pinarayi Vijayan Veena Vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ  ഈ മാസം 19ന്  വിജിലൻസ് കോടതി വിധിപറയും. കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി പിന്നീട് പരിഗണിക്കാനാണ് തീരുമാനം. കോടതിയിൽ നൽകിയഹർജിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു മാത്യു കുഴൽനാടൻറെ ആവശ്യം.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ മാത്യു നിലപാടു മാറ്റിയിരുന്നു. തുടർന്ന്, കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കട്ടെ എന്ന് കോടതി നിർദേശിച്ചു. പിന്നാലെ കോടതി മതിയെന്ന് മാത്യുവിൻറെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു 12 ലേക്കു കേസ് മാറ്റിയത്.

മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായങ്ങളാണ് മകൾ വീണാ വിജയന് സിഎംആർഎല്ലിൽ നിന്ന് മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിക്കാരൻ മാത്യു കുഴൽനാടൻറെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യത്തെ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാട് മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും പിന്നീട് ആവശ്യപ്പെടുകയായിരുന്നു.

mathew kuzhalnadan veena vijayan pinarayi vijajan