കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസ്.ടൗൺ എസിപിക്കാണ് കേസിൽ അന്വേഷണ ചുമതല.ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്തിരുന്നു.സംഭവത്തിൽ മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടിയുടെ കുടുംബം ഉന്നയിച്ചത്.നാവിനായതുകൊണ്ട് ഇങ്ങനെ മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിലോ? എന്നും കുട്ടിയുടെ അമ്മാവൻ ചോദിച്ചു.
കുഞ്ഞിന്റെ നാവിൽ ചോര കണ്ട് നഴ്‌സിനോട് ചോദിച്ചപ്പോ വിരലിലല്ല നാവിലാണ് ഓപ്പറേഷൻ ചെയ്തതെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ഗുരുതര ചികിത്സ പിഴവിൽ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ അമ്മാവൻ കുട്ടിയ്ക്ക് നാവിൽ ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് പറഞ്ഞ കുടുബം ഇനി ഒരു കുട്ടിയ്ക്കും ഈ ഗതി ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.
സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അമ്മാവൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു.
ആറാം വിരൽ നീക്കാനെത്തിയ കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് മാറി ശസ്ത്രക്രിയ ചെയ്തത്.കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം പറഞ്ഞു.
ശസ്തക്രിയ മാറിയെന്ന് ബന്ധുക്കൽ പറഞ്ഞതോടെ പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നു.കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോൾ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. പൂർത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാർഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായിൽ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം അറിയുന്നത്.
കയ്യിലെ തുണി മാറ്റി നോക്കിയപ്പോൽ ആറാം വിരൽ അതുപോലെയുണ്ടായിരുന്നു. കയ്യിക്കാണ് ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് നഴ്സിൻറെ പ്രതികരണമെന്നും വീട്ടുകാർ പറഞ്ഞു. വളരെ നിസാരമായാണ് അവർ സംഭവം എടുത്തതെന്നാണ് വീട്ടുകാരുടെ ആരോപണം.