സിൻഡിക്കേറ്റ് തെരെഞ്ഞെടുപ്പ്;ഇന്ന് ഫലപ്രഖ്യാപനം നടത്തില്ലെന്ന് കേരള സർവ്വകലാശാല വിസി,പ്രതിഷേധവുമായി ഇടതുസംഘടനകൾ

നിലവിൽ കേരള സർവകലാശാലയിലെ പ്രധാന കവാടത്തിന് മുന്നിൽ ഇടത് സം​ഘടനകൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.വിസിയെ സർവകലാശാലയ്ക്ക് പുറത്തുവിടില്ലെന്നാണ് സംഘടനകൾ പറയുന്നത്.

author-image
Greeshma Rakesh
Updated On
New Update
kerala-university-syndicate-elections

kerala university syndicate elections left organizations protests against vice chancellor

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനൽ വോട്ടെണ്ണലിനെ ചൊല്ലി തർക്കം.നിലവിൽ കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന് വൈസ് ചാൻസലർ പറഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി ഇടത് സംഘടനകൾ രം​ഗത്തെത്തി.9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ന് തന്നെ വോട്ടെണ്ണൽ വേണമെന്ന് ഇടത് സംഘടകൾ ആവശ്യപ്പെട്ട് രം​ഗത്തെത്തിയതോടെ ചേമ്പറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.നിലവിൽ കേരള സർവകലാശാലയിലെ പ്രധാന കവാടത്തിന് മുന്നിൽ ഇടത് സം​ഘടനകൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.വിസിയെ സർവകലാശാലയ്ക്ക് പുറത്തുവിടില്ലെന്നാണ് സംഘടനകൾ പറയുന്നത്.സ്ഥലത്ത് പൊലീസും സംഘടന പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായാണ് വിവരം. 

ഇന്ന് രാവിലെ 8 മണി മുതൽ 10മണി വരെയായിരുന്നു കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഇന്ന് തന്നെ പ്രഖ്യാപനം കഴിയില്ലെന്ന് വിസി നിലപാടെടുത്തതോടെയാണ്  തർക്കമുണ്ടായത്. റിട്ടേണിം​ഗ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും പറഞ്ഞു. 15 വോട്ടുകളെ സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. 

ഇത് ചോദ്യം ചെയ്തു കൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. കേസിൽ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടേയും കോൺ​ഗ്രസ് മറ്റു പാർട്ടികളുടേയും ആവശ്യം. എന്നാൽ ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്ന് ഇടതുസംഘടനകൾ ആവശ്യപ്പെട്ടു. പുറത്തേക്ക് പോകാനിരുന്ന വിസിയെ ഘരാവോ ചെയ്യുകയാണ് പ്രതിഷേധക്കാർ. സർവ്വകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് ഇടുസംഘടനകൾ പറയുന്നത്. 

വിസിയും ​ഗവർണറും ഒറ്റക്കെട്ടായി ജനാധിപത്യവിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് ഈ നിലപാട്. ഇതിനോട് ചേർന്നാണ് കോൺ​ഗ്രസും ബിജെപിയും നിൽക്കുന്നത്. എണ്ണിയ എല്ലാ വോട്ടുകളും എണ്ണി ഫലപ്രഖ്യാപനം നടത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു. 

 

Vice Chancellor protest Syndicate Elections kerala university