അന്‍വറിന് പിന്നില്‍ ജമാഅത്തെയും എസ്ഡിപിഐയും: പാലോളി മുഹമ്മദ്കുട്ടി

അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി പറഞ്ഞു.

author-image
Prana
New Update
paloli

പിവി അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള മതമാലികവാദ സംഘടനകളാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി ആരോപിച്ചു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
അന്‍വറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാന്‍ പാര്‍ട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലോളി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി പി എം സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും പങ്കെടുത്തു.
സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ദീര്‍ഘകാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെ അദ്ദേഹത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് അറിയുന്നതാണ്. അങ്ങനെയുള്ള മോഹന്‍ദാസിനെയാണ് ആര്‍ എസ് എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായി ചിത്രീകരിച്ചത്. രണ്ടു തവണ എം എല്‍ എയായ പി വി അന്‍വറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി ശക്തിയായ പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തില്‍ വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാണെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

 

cpm sdpi jamaat e islami pv anwar mla