കാക്കനാട് തിരുവോണ ദിവസം ആക്രമണം. പ്രധാന പ്രതി പിടിയിൽ

ഇതു മൂലമുള്ള വൈരാഗ്യം തീർക്കാൻ തിരുവോണ ദിവസം രാത്രി ഇരുവരും സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നു.കത്തി, വടിവാൾ തുടങ്ങി അയുധങ്ങളുപയോഗിച്ചാണ് അക്രമിച്ചത്.പ്രധാന പ്രതിയെ രഞ്ജിത്തിനെ പോലീസ് പിടികൂടി

author-image
Shyam Kopparambil
New Update
ssa

രഞ്ജിത്ത്

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃക്കാക്കര: കാക്കനാട് വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമണം രണ്ടുപേർക്ക് വെട്ടേറ്റു: ഒരാളുടെ നില ഗുരുതരം.കണ്ണങ്കേരി പ്രദീപ് (30).കണ്ണങ്കേരി രഞ്ജിത്ത് (45) എന്നിവർക്കാണ് വെട്ടേറ്റത്.ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.കാക്കനാട് വ്യവസായ മേഖലക്ക് സമീപം കണ്ണങ്കേരി വാർഡിൽ താമസിക്കുന്ന പ്രദീപിനെ വീട്ടിൽ നിന്നും തുതിയൂർ സ്വദേശി രജിത്ത്,സഹോദരൻ രാകേഷ് എന്നിവർ ചേർന്ന്  വിളിച്ചിറക്കി  ക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ കഴുത്തിനും വയറിനും നെഞ്ചിലും വെട്ടേറ്റ  പ്രദീപ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്,
സംഘഷത്തിനിടെ രഞ്ജിത്തിനും വെട്ടേറ്റിട്ടുണ്ട്.ചെവി അറ്റുപോയ നിലയിലായിരുന്നു.ഇരുവരെയും കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 മുൻപ് ഇവർ തമ്മിൽ വഴക്ക് നടന്നിരുന്നു. ഇതു മൂലമുള്ള വൈരാഗ്യം തീർക്കാൻ തിരുവോണ ദിവസം രാത്രി ഇരുവരും സംഘടിച്ചെത്തി
അക്രമം നടത്തുകയായിരുന്നു.കത്തി, വടിവാൾ തുടങ്ങി അയുധങ്ങളുപയോഗിച്ചാണ് അക്രമിച്ചത് .പ്രദീപിനെ അക്രമിക്കുന്നതിനിടെ രാഗേഷിന്റെ  കൈയ്യിൽ നിന്നാണ് രഞ്ജിത്തിന് വെട്ടേറ്റതെന്ന് പോലീസ് സംശയിക്കുന്നു.രഞ്ജിത്തിനും  രാഗേഷിനും എതിരെ തൃക്കാക്കര  പോലീസ് കേസ് എടുത്തു.ആശുപത്രിയിൽ കഴിയുന്ന രഞ്‌ജിത്തിന്റെ അറസ്ററ് പോലീസ് രേഖപ്പെടുത്തി.സംഭവത്തിൽ രാകേഷ്  ഒളിവിലാണ്. രഞ്ജിത്ത് കേസുകളിലെ പ്രതിയാണ്.

kochi Crime Crime News crime latest news Thrikkakara kakkanad kakkanad news