ആലപ്പുഴയില്‍ വനജാതശിശുവിനെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍; പൊലീസിന് മൊഴി നല്‍കി

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പല്ലുവേലി സ്‌കൂളിന് സമീപത്തുള്ള ആണ്‍സുഹൃത്ത് രതീഷിന്റെ വീട്ടിലാണ് കുഴിച്ചു മൂടിയെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി. ആശാ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.

author-image
Athira Kalarikkal
New Update
new born death

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ആലപ്പുഴ : ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തി അമ്മയും ആണ്‍സുഹൃത്തും. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പല്ലുവേലി സ്‌കൂളിന് സമീപത്തുള്ള ആണ്‍സുഹൃത്ത് രതീഷിന്റെ വീട്ടിലാണ് കുഴിച്ചു മൂടിയെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി.

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ച യുവതി, ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്. ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നീട് ആശാപ്രവര്‍ത്തകര്‍ അറിയിച്ചതു പ്രകാരം പൊലീസ് കേസെടുത്തു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്തുന്നത്. യുവതിയുടെ സുഹൃത്തിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിക്കുന്നത് യുവതിയില്‍ നിന്നാണ്. കഴിഞ്ഞ മാസം 25ന് ആണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. പിന്നീട് 31നാണ് ആശുപത്രി വിട്ടത്. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെയാണ് നിര്‍ത്തിയിരുന്നതെന്നുമാണ് സ,ൂചന. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി പറഞ്ഞതായി ആശാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

 

cherthala new born death