ജസ്‌ന ജെയിംസിന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്

ഇവർ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നത്.പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു.

author-image
Anagha Rajeev
New Update
jasma james
Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന ജെയിംസിന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് മുണ്ടക്കയത്തെ ലോഡ്ജിൽ ജസ്‌നയുമായി സാമ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നതായി ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചിൽ.

ജസ്‌നയുമായി സാമ്യമുണ്ടായിരുന്ന പെൺകുട്ടിയ്‌ക്കൊപ്പം അജ്ഞാതനായ ‌‍യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേർത്തു. ഇവർ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നത്. പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു.

രാവിലെ 11.30ഓടെയായിരുന്നു ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയിൽ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാൻ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെൺകുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജിൽ നിന്ന് പോയി.

പത്രത്തിൽ ജസ്‌നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും പറയരുതെന്ന നിർദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറഞ്ഞു. നേരത്തെ സിബിഐ ഏറ്റെടുത്ത കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ജസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

Jasna James