തിരച്ചിലിന് വിവിധ സേനകളിൽ നിന്ന് 1174 പേർ

ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചിൽ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകൾ പൂർത്തിയാക്കിയാണ് ഭക്ഷണ വിതരണം

author-image
Prana
New Update
wayanad landslide 1
Listen to this article
0.75x 1x 1.5x
00:00 / 00:00

ചൂരൽമലമുണ്ടക്കൈപുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ ആറ് സെക്ടറുകളായി തിരിച്ചുള്ള തെരച്ചിലിൽ വിവിധ സേനകളിൽ നിന്നായി 1174 പേരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 84 ഹിറ്റാച്ചികളും അഞ്ച് ജെ.സി.ബികളുമാണ് തെരച്ചിലിന് ഉപയോഗിച്ചത്. 112 ടീമുകളായി 913 വളണ്ടിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നു. പൊലീസ്കരസേനതമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവയുടെ ഡോഗ് സ്‌ക്വാഡ് തെരച്ചിലിന് രംഗത്തുണ്ട്.

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ കൈകോർക്കാൻ നിരവധി സന്നദ്ധപ്രവർത്തകരും  സംഘടനകളുമാണ് മുന്നോട്ടുവന്നത്. ജില്ലാ ഭരണസംവിധാനം ഒരുക്കിയ സംവിധാനത്തിലൂടെ 18,000  പേർ  വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തു. ഇതിൽ 5400 പേർ വയനാട് ജില്ലയിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും ആവശ്യാനുസരണം വോളണ്ടിയേഴ്സിനെ ദൗത്യസേനയുടെ നിർദ്ദേശപ്രകാരം  ദുരന്ത മേഖലകളിൽ എത്തിക്കും. ആറു മേഖലകളായി തിരിഞ്ഞ് നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ 750 മുതൽ 1000 വരെ വോളണ്ടിയർമാരാണ് ഒരു ദിവസം ഇറങ്ങുന്നത്.  ഇന്ന് 1126  പേർ സന്നദ്ധസേനക്കൊപ്പം ദുരന്ത മേഖലയിലുണ്ട്. ഇതിനു പുറമേ  140 ടീമുകളും വോളണ്ടിയർ പ്രവർത്തനത്തിന്  രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയും ആവശ്യാനുസരണം പ്രയോജനപ്പെടുത്തും. ഇതിനെല്ലാം സഹായമായി സ്വയംസമർപ്പിച്ച് മുന്നിൽ നിൽക്കുന്ന യുവജനസംഘടനകൾ പ്രത്യേക പരാമർശം അർഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചിൽ മേഖലയിലും ഭക്ഷണംകുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകൾ പൂർത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചിൽ നടത്തുന്ന മേഖലകളിൽ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ചൊവ്വാഴ്ച വിതരണം ചെയ്തു.

wayanad