കാട്ടുതീ ഭീതി; ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ മേഖലയിൽ  ആളുകളെ ഒഴിപ്പിക്കുന്നു

ബ്രിട്ടീഷ് കൊളംബിയയിലെ വടക്കൻ മേഖലയിലെ നഗരങ്ങളെയും കാട്ടുതീ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പു നൽകി . വെള്ളിയാഴ്ച ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് 3500ലേറെ പേർ ഫോർട്ട് നെൽസൺ നഗരത്തിൽ നിന്ന് ഒഴിഞ്ഞു പോയി.

author-image
Vishnupriya
New Update
wild fire

കാട്ടുതീയുടെ ദൃശ്യങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊളംബിയ: കാനഡയിൽ കാട്ടുതീ പടരുന്നു. പ്രദേശത്തിൽ നിന്നും ആയിരതിലേറെ ആളുകളെ ഒഴിപ്പിച്ചു. കാലാവസ്ഥ വ്യതിയാനമാണ് കാട്ടുതീയ്ക്ക്കാരണമെന്നാണ് വിലയിരുത്തൽ. പശ്ചിമ കാനഡയിലാണ് കാട്ടുതീ പടരുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ വടക്കൻ മേഖലയിലെ നഗരങ്ങളെയും കാട്ടുതീ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പു നൽകി . വെള്ളിയാഴ്ച ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് 3500ലേറെ പേർ ഫോർട്ട് നെൽസൺ നഗരത്തിൽ നിന്ന് ഒഴിഞ്ഞു പോയി.

വടക്കൻ മേഖലയിൽ അതി തീവ്ര സാഹചര്യമാണ് നേരിടുന്നതെന്നാണ് ബ്രിട്ടീഷ് കൊളംബിയ മന്ത്രി ബോവിൻ മാ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. കുറച്ചധികം വർഷങ്ങളായി വരൾച്ചാ സമാനമായ സാഹചര്യവും മഞ്ഞ് വീഴ്ചക്കുറവും നേരിടുന്ന ബ്രിട്ടീഷ് കൊളംബിയയുടെ വടക്കൻ മേഖലയിൽ വളരെ പെട്ടന്നാണ് കാട്ടുതീ പടരുന്നത്.

2023 ല്‍ കാനഡയില്‍ 18 ദശലക്ഷം ഹെക്ടറിലധികം (ഏതാണ്ട് 44 ദശലക്ഷം ഏക്കര്‍) ഭൂമി കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു 2023ലേത്.

colambia wild fire canada