കരയാക്രമണം ശക്തമാക്കി ഇസ്രയേല്‍

ഈജിപ്ത് അതിര്‍ത്തി പ്രദേശമായ റഫയിലെ കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലാണ് ആക്രമണം കടുപ്പിച്ചത്. മധ്യ റഫയിലെ അല്‍ ഔദ മസ്ജിദിന് സൈന്യം തീവെച്ചു.

author-image
Prana
New Update
israel attack
Listen to this article
0.75x 1x 1.5x
00:00 / 00:00

വടക്ക്, തെക്ക് ഗസ്സയില്‍ ഒരേസമയം കരയാക്രമണം ശക്തമാക്കി ഇസ്രയേല്‍. വടക്കന്‍ ഗസ്സയോട് ചേര്‍ന്നുള്ള ശുജാഇയ്യയിലും തെക്കന്‍ നഗരമായ റഫയിലും ആക്രമണം രൂക്ഷമായി. റഫയില്‍ നിരവധി വീടുകള്‍ തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നാല് ദിവസം മുമ്പ് ശുജാഇയ്യ ലക്ഷ്യമിട്ട് നീങ്ങിയ ഇസ്രയേല്‍ സൈന്യം വീടുകള്‍ ലക്ഷ്യമിട്ട് ഷെല്ലാക്രമണം നടത്തി.

ഈജിപ്ത് അതിര്‍ത്തി പ്രദേശമായ റഫയിലെ കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലാണ് ആക്രമണം കടുപ്പിച്ചത്. മധ്യ റഫയിലെ അല്‍ ഔദ മസ്ജിദിന് സൈന്യം തീവെച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്ധനക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുല്‍കരീമിലെ നൂര്‍ശംസ് അഭയാര്‍ഥി ക്യാന്പിന് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു.

 

iran israel conflict