മദ്യപിച്ച് കാര്‍ ഓടിച്ച 64കാരന്റെ വാഹനം ഇടിച്ച് നാലു മരണം

അമേരിക്കയിലെ ലോംഗ് ഐലന്‍ഡിലെ സലൂണിലേക്ക് ഇയാള്‍ ഓടിച്ച കാര്‍ എത്തിയത് 125 കിലോമീറ്റര്‍ വേഗതയിലാണ്. 9 പേര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

author-image
Prana
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂയോര്‍ക്ക്: മദ്യപിച്ച് ഫിറ്റായതിന് പിന്നാലെ അമിത വേഗതയില്‍ 64കാരന്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയത് 4 പേരെ. അമേരിക്കയിലെ ലോംഗ് ഐലന്‍ഡിലെ സലൂണിലേക്ക് ഇയാള്‍ ഓടിച്ച കാര്‍ എത്തിയത് 125 കിലോമീറ്റര്‍ വേഗതയിലാണ്. 9 പേര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ സംഭവത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് 64കാരന്റെ വാദം. വ്യാഴാഴ്ചയാണ് 64കാരനായ സ്റ്റീവന്‍ ഷെവാലിയുടെ കേസ് കോടതിയിലെത്തിയത്. ജൂണ്‍ 28നായിരുന്നു അപകടമുണ്ടായത്. ഇത് ആദ്യമായല്ല മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് 64കാരന്‍ കോടതി കയറുന്നത്.

പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാല് പേരുടെ ജീവനാണ് 64കാരന്റെ അശ്രദ്ധയില്‍ പൊലിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ 64കാരന്‍ ആശുപത്രി വിട്ട ശേഷമാണ് ഇയാളെ പൊലീസ് കോടതിയിലെത്തിച്ചത്. ഇയാള്‍ക്ക് ജാമ്യം പോലും അനുവദിക്കാതെയാണ് കോടതി ജയിലില്‍ അടച്ചിരിക്കുന്നത്. അപകടത്തിന് മുന്‍പ് ലോംഗ് ഐലന്‍ഡില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ബാറില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ഇയാള്‍ കാര്‍ ഓടിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

4 death usa car accident