14കാരനെ വെടിവെച്ചുകൊന്ന് ഇസ്രായേല്‍ അധിനിവേശ സേന

കക്ഷത്തില്‍ വെടിയേറ്റ കുട്ടി മൂന്ന് മീറ്ററോളം ഓടിയ ശേഷം പിടഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നും നിരവധി റൗണ്ട് വെടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന 13 കാരനടക്കം അഞ്ചുപേര്‍ക്ക് നെഞ്ചിലും കാലുകള്‍ക്കും ഗുരുതര പരുക്കേറ്റു.

author-image
Prana
New Update
gaza
Listen to this article
0.75x 1x 1.5x
00:00 / 00:00

 പലസ്തീനില്‍ ഇസ്രായേല്‍ ക്രൂരത തുടരുന്നു. വെസ്റ്റ് ബാങ്കില്‍ 14 വയസുള്ള പലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസന്‍ അലി റബായ എന്ന കുട്ടിയെയാണ് പലസ്തീന്‍ ഗ്രാമമായ മൈതാലൂനിനടുത്ത് കൊലപ്പെടുത്തിയത്. കവചിത സൈനിക വാഹനത്തിലെത്തിയ ഇസ്രായേല്‍ സേന 20 മീറ്റര്‍ അടുത്ത് നിന്നാണ് അലിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പലസ്തീന്‍ ഘടകം (ഡിസിഐപി) അറിയിച്ചു. കക്ഷത്തില്‍ വെടിയേറ്റ കുട്ടി മൂന്ന് മീറ്ററോളം ഓടിയ ശേഷം പിടഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്നും നിരവധി റൗണ്ട് വെടിയുതിര്‍ത്തു. ഒപ്പമുണ്ടായിരുന്ന 13 കാരനടക്കം അഞ്ചുപേര്‍ക്ക് നെഞ്ചിലും കാലുകള്‍ക്കും ഗുരുതര പരുക്കേറ്റു.

അലി ഹസന്‍ അലി റബായ മരണവെപ്രാളത്തില്‍ പിടക്കുമ്പോഴും ഇസ്രായേല്‍ സേന അഞ്ച് മിനിട്ടോളം വെടിവെയ്പ് തുടര്‍ന്നു. സൈനിക വാഹനങ്ങള്‍ പിന്‍മാറിയ ശേഷമാണ് കുട്ടിയെ പരിസരവാസികള്‍ക്ക് ആശുപത്രിയിലേക്ക് എത്തിക്കാനായത്. തുബാസിലെ തുര്‍ക്കി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു.

Israeli military Israeli Soldiers