ബന്ധുവായ യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവം;  പ്രതി ഒളിവില്‍

സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് അജീഷിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

author-image
Athira Kalarikkal
New Update
lalalalalala

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം : വടവാതൂരില്‍ ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി അജീഷിനായി അന്വേഷണം വ്യാപകമാക്കി പൊലീസ് സംഘം. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയുടെ ഫോണ്‍ ശനിയാഴ്ച രാത്രി മുതല്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷ് നാട്ടിലേക്ക് കടന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഇടുക്കിയില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് ബന്ധുവായ വടവാതൂര്‍ സ്വദേശി രഞ്ജിത്തിനെ (40) അജീഷ് വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിട്ടുണ്ട്. റിജോ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് ബസിറങ്ങി വരുകയായിരുന്ന യുവാക്കള്‍ ഭാര്യയുടെ പിന്നാലെവന്നവരാണെന്ന് കരുതിയായിരുന്നു അജീഷിന്റെ ആക്രമണം. 

സംശയരോഗിയായ അജീഷ് നിരന്തരം ഉപദ്രവിക്കുന്നെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും കാട്ടി ഒരാഴ്ച മുമ്പ് അജീഷിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുടുംബാംഗങ്ങള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ പരാതി ഒത്തുതീര്‍പ്പായെന്ന് പൊലീസ് പറയുന്നു.

Murder Case Accused escaped