ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇനി മുതല്‍ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്  എന്‍ബിഎഫ്സിയില്‍ നിന്ന് സിഐസിയിലേക്ക് മാറുന്നതിന് ആര്‍ബിഐക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായതോടെ കമ്പനിയുടെ ഓഹരികളിലും മുന്നേറ്റമുണ്ടായി.

author-image
anumol ps
New Update
jio

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00





ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇനി മുതല്‍ കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായി അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്  എന്‍ബിഎഫ്സിയില്‍ നിന്ന് സിഐസിയിലേക്ക് മാറുന്നതിന് ആര്‍ബിഐക്ക് അപേക്ഷ സമര്‍പ്പിച്ചത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായതോടെ കമ്പനിയുടെ ഓഹരികളിലും മുന്നേറ്റമുണ്ടായി.

100 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള ഒരു പ്രത്യേക എന്‍ബിഎഫ്‌സി ആണ്  കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി. 2016 ഡിസംബര്‍ 20-ലെ ആര്‍ബിഐ സര്‍ക്കുലര്‍ അനുസരിച്ച്, ചില വ്യവസ്ഥകളോടെ ഓഹരികളും സെക്യൂരിറ്റികളും ഏറ്റെടുക്കുന്നതാണ് സിഐസിയുടെ പ്രധാന ബിസിനസ്സ്. 100 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള എല്ലാ സിഐസികളും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്.



നിക്ഷേപത്തിനും വായ്പയ്ക്കും പുറമേ, പേയ്മെന്റ് ഗേറ്റ്വേ, ബാങ്ക്, പേയ്മെന്റ് അഗ്രഗേറ്റര്‍ സേവനങ്ങളും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഓഗസ്റ്റ് 21-ന് ആണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. 2024 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 6% വര്‍ധിച്ച് 311 കോടി രൂപയിലെത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 294 കോടി രൂപയായിരുന്നു. 

 

Jio Financial Services